
Related Articles
-
HISTORY
ഇമാം ത്വബ്റാനി (റ)
-
HISTORY
അബ്ദുല്ലാഹിബ്നു ഹുദാഫ (റ)
-
HISTORY
ഇമാം ഇബ്നു മാജ (റ)
“സൈദ്, നിങ്ങളിൽ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്നത് കാര്യങ്ങളും, വിവേകവും പക്വതയും.'' മുഹമ്മദ് നബി(സ്വ).
ജനങ്ങൾ വിവിധയിനം വിളനിലങ്ങളാണ്. ഇരുയുഗത്തിൽ ഉത്തമരായവർ ഇസ്ലാ മിൽ പ്രവേശിച്ച ശേഷവും ഉന്നതർ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീർത്തും വിഭിന്നമായ രു ചിത്രങ്ങൾ നാം ഇവിടെ കാണാൻ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കിൽ ഇസ്ലാമിന്റെ കനകാംഗുലികൾ മനോഹരമായി കോറിയിട്ടതാണ് മറ്റേത്. ആദ്യത്തേത് ബനൂആമിറിൽ പെട്ട ഒരാളൽ നിന്ന് ശൈബാനി നിവേദനം ചെയ്യുന്നു.
കഠിനമായ വരൾച്ച അനുഭവപ്പെട്ട ഒരു വർഷം... കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങി. ഗത്യന്തരമില്ലാതെ ഞങ്ങളുടെ ഗോത്രക്കാരനായ ഒരാൾ ഹീറ്റ് എന്ന സ്ഥലത്തേക്ക് കുടുംബസമേതം മാറിത്താമസിച്ചു. അദ്ദേഹം തന്റെ കുടുംബത്തെ അവിടെ നർത്തിയിട്ട് പറഞ്ഞു: "ഞാൻ വരുന്നത് വരെ നിങ്ങൾ ഇവിടെ തന്നെ ഉായിരിക്കണം....
അദ്ദേഹം യാത്ര പറഞ്ഞിറങ്ങി... സമ്പത്ത് വല്ലതും കരസ്ഥമാക്കിയിട്ടല്ലാതെ വീട്ടിലേക്ക് മടങ്ങുന്ന പ്രശ്നമില്ലെന്നും സാധിച്ചില്ലെങ്കിൽ മരണമാണ് അഭികാമ്യമെന്നും അദ്ദേഹം തീരുമാനിച്ചുറക്കുകയും ശപഥം ചെയ്യുകയും ചെയ്തു. അത്യാവശ്യമുള്ള വസ്തുക്കൾ ഒരു കീശയിലാക്കി അയാൾ നടന്നു തുടങ്ങി. അന്ന് ഇരുട്ടുവോളം നടത്തം തുടർന്നു.
സന്ധ്യ മയങ്ങി. മുമ്പിലതാ ഒരു ടെന്റ്.. സൂക്ഷിച്ചു നോക്കി... തമ്പിന് സമീപം ഒരു കുതിരക്കുട്ടിയെ കെട്ടിയിരിക്കുന്നു. അയാൾ ആത്മഗതം ചെയ്തു. ഇത് തന്നെയായിരിക്കട്ടെ തുടക്കം...
പതുങ്ങിച്ചെന്ന് കുതിരക്കുട്ടിയെ അഴിച്ച് മുതുകിലേക്ക് കാലെടുത്തുവെക്കാനാണ് ശ്രമം... പെട്ടെന്ന് പിറകിൽ നിന്നൊരു ശബ്ദം: കുതിരയെ തൊട്ടുപോകരുത്....
അദ്ദേഹം വെറും കയ്യോടെ തിരിച്ചുനടന്നു. അതിന് ശേഷം തുടർച്ചയായി ഏഴ് ദിവസം വെറും നടത്തം മാത്രം. അവസാനം അദ്ദേഹം ഒരു ഒട്ടകമേച്ചിൽപുറത്തെത്തി. തൊട്ടടുത്തായി ഒരു തുകൽ ടെന്റുമു്. അതിന്റെ വലിപ്പവും വിസ്തൃതിയും നല്ല പ്രതാപം വിളിച്ചറിയിക്കുന്നു. അദ്ദേഹം കണക്കു കൂട്ടി. ഈ മൈതാനിയിൽ മേയുന്ന ഒരു ഒട്ടകക്കൂട്ടമുാകുമല്ലോ. ഈ തമ്പിന് ഒരു ഉടമസ്ഥനുമാകും.
സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. അദ്ദേഹം കൂടാരത്തിനുള്ളിലേക്കൊന്ന് കണ്ണയച്ചു. മദ്ധ്യഭാഗത്തായി ഒരു പടുവൃദ്ധൻ ഇരിപ്പ്. വൃദ്ധന്റെ ശ്രദ്ധയിൽ പെടാതെ പതുങ്ങിപ്പതുങ്ങിച്ചെന്ന് അയാളുടെ പിന്നിൽ ഇരിപ്പുറപ്പിച്ചു.
അധികം കഴിഞ്ഞില്ല. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ ഊളിയിട്ടു കഴിഞ്ഞു. ആ സമയം മുമ്പ് കിട്ടില്ലാത്ത വിധം ഭീമാകാരനും ആജാനുബാഹുവുമായ ഒരു കുതിരക്കാരൻ അവിടെയെത്തി. നല്ല ആരോഗ്യവും ഉയരവുമുള്ള കുതിരപ്പുറത്താണ് വരവ്. അയാളുടെ ഇരുഭാഗത്തും ഓരോ അടിമകൾ നടക്കുന്നു. കൂടെ നൂറോളം പെൺ ഒട്ടകങ്ങളും മുമ്പിൽ മറ്റൊരു കൂറ്റൻ ഒട്ടകവും. ടെന്റിനടുത്തുവന്ന് ഒട്ടകക്കൂറ്റൻ മുട്ടുകത്തി. ചുറ്റും മറ്റ് ഒട്ടകങ്ങളും. തടിച്ച ഒരു ഒട്ടകത്തെ ചിക്ക് അശ്വഭടൻ ഒരടിമയോടു പറഞ്ഞു. ഈ ഒട്ടകത്തെ കറന്ന് വൃദ്ധന് പാൽ നൽകുക.
അടിമ ഒരു പാത്രം നിറയെ പാൽ കറന്നെടത്തു വൃദ്ധന്റെ മുമ്പിൽ വെച്ചിട്ടു സ്ഥലം വിട്ടു. പാത്രമെടുത്ത് വൃദ്ധൻ ഒന്നോ രാ ഇറക്ക് കുടിച്ചിട്ടുാവും... അയാൾ പാത്രം താഴെ വച്ചു. പതിയിരിക്കുന്നയാൾ വയോധികന്റെ ശ്രദ്ധയിൽ പെടാതെ പാൽ പാത്രം കൈക്കലാക്കി ഒറ്റവലിക്ക് മുഴുവനും കുടിച്ചു തീർത്തു.
ഭത്യൻ തിരിച്ചുവന്നു പാത്രം എടുത്തു കൊപോയി. അയാൾ തന്റെ യജമാനനോടു പറഞ്ഞു: "പ്രഭോ... അദ്ദേഹം അത് മുഴുവനും കുടിച്ചിരിക്കുന്നു....
അശ്വഭടൻ സന്തുഷ്ടനായി... അയാൾ പറഞ്ഞു:
“ഒരു ഒട്ടകത്തെ കൂടി കറന്നു കൊടുക്കൂ."
അടിമ അപ്രകാരം ചെയ്തു. വൃദ്ധൻ ഒരിറക്ക് മാത്രം കുടിച്ച് പാത്രം തറയിൽ വെച്ചു. മുഴുവൻ കുടിച്ചാൽ അവർക്കു വല്ല സംശയവും ഉയെങ്കിലോ എന്ന് ഭയന്ന് ഞാനതെടുത്ത് പകുതി മാത്രം കുടിച്ചു....
ശേഷം അയാൾ മറ്റേ ഭൃത്യനോട് ഒരാടിനെ അറുക്കാൻ ഉത്തരവിട്ടു. അയാൾ ആട്ടിറച്ചി വേവിച്ച് വൃദ്ധനെ ഭക്ഷിപ്പിച്ചു. ക്ഷുത്തടങ്ങിയെന്നു കപ്പോൾ അയാളും ഭൃത്യരും കൂടി ഭക്ഷിക്കാൻ തുടങ്ങി.
ശേഷം അവരെല്ലാം ശയ്യയിൽ ഗാഢനിദ്രയിലാ. ഉച്ചത്തിൽ കൂർക്കം വലി ഉയർന്നു... ഇത് തന്നെയാണ് നല്ല സന്ദർഭം... ഞാൻ ഒട്ടകക്കൂറ്റന്റെ ബന്ധനം അഴിച്ചു മാറ്റി. പുറത്തുകയറി മുന്നോട്ടു തെളിച്ചു. അതിന്റെ കൂടെ മറ്റ് ഒട്ടകങ്ങളും യാത്രയായി...
അന്നു രാത്രി മുഴുവനും യാത്ര.. നേരം പുലർന്നു കഴിഞ്ഞു. ഞാൻ ചുറ്റും കണ്ണോടിച്ചു.. ഇല്ല.. ആരും തന്നെ പിന്തുടരുന്നില്ല.
ഞാൻ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ഏകദേശം പകൽ പകുതി എത്തിയിരിക്കുന്നു. ഞാൻ വെറുതെ ഒന്നു തിരിഞ്ഞുനോക്കി.
അതാ... അങ്ങ് ദൂരെ പൊട്ടു പോലെ എന്തോ ഒന്ന്... അൽപം കഴിഞ്ഞപ്പോൾ അതൊന്നുകൂടി വലുതായി. ഞാൻ സൂക്ഷിച്ചു നോക്കി. കുതിരപ്പുറത്ത് അതിവേഗം വരുന്ന ഒരു യോദ്ധാവാണത്.... അയാൾ തന്റെ നേർക്ക് കുതിച്ച് വന്നുകൊിരിക്കുകയാണ്. എന്റെ കൈയിലുള്ള ഒട്ടകക്കൂട്ടങ്ങളുടെ ഉടമയാണയാൾ എന്ന് പെട്ടെന്ന് തന്നെ ഞാൻ തിരിച്ചറിഞ്ഞു. അയാൾ കളവ് പോയ തന്റെ ഒട്ടകങ്ങളെ അന്വേഷിച്ച് വരികയാണ്.
ഞാൻ രും കൽപിച്ച് ഒട്ടകത്തെ തളച്ചു... ആവനാഴിയിൽ നിന്ന് ഒരസ്ത്രം വലിച്ചെടുത്തു. വില്ല് കുലച്ച് ജാഗരൂകനായി നിൽപായി. ഒട്ടകങ്ങളെല്ലാം എന്റെ പിന്നിലാണ്. എന്റെ തയ്യാറെടുപ്പു ക ിട്ടാവണം അയാൾ ദൂരെ വെച്ച് തന്നെ കുതിക്ക് കടിഞ്ഞാണിട്ടു. അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു:
“എന്റെ ഒട്ടകത്തെ വേഗം അഴിച്ച് വിടുക
ഞാൻ വിളിച്ചു പറഞ്ഞു:
"സാധ്യമല്ല..... വിശന്നുപൊരിയുന്ന കുറെ സ്ത്രീകളെയും വിട്ടാണ് ഞാൻ വരുന്നത്. അവർ ഹീറയിലാണുള്ളത്. ഒന്നുകിൽ ഭക്ഷണം, അല്ലെങ്കൽ മരണം, ഇതാണെന്റെ പ്രതിജ്ഞ ആഗതൻ കോപാക്രാന്തനായി വിളിച്ചു പറഞ്ഞു.
"തന്തയില്ലാത്തവൻ, മര്യാദക്ക് ഒട്ടകത്തെ അഴിച്ചുവിടുന്നതാണ് നല്ലത്. അല്ലെങ്കിൽ മരണത്തിനൊരുങ്ങിക്കൊള്ളുക."
ഞാൻ തറപ്പിച്ചു പറഞ്ഞു: "അഴിച്ചു വിടുന്ന പ്രശ്നമേയില്ല...!"
അദ്ദേഹം പറഞ്ഞു: “എങ്കിൽ നീ നശിച്ചത് തന്നെ..!". ശേഷം അസ്ത്രവിദ്യയിലുള്ള തന്റെ പ്രാവീണ്യം തെളിയിക്കാനെന്നവണ്ണം അയാൾ പറഞ്ഞു:
"ആ ഒട്ടകത്തിന്റെ മൂക്കുകയർ ഉയർത്തിക്കാണിക്കുക...
ഞാൻ അപ്രകാരം ചെയ്തു. അതിൽ മൂന്ന് ചെറിയ വളയങ്ങളായിരുന്നു. അയാൾ ചോദിച്ചു.
"അതിലേത് വളയത്തിലൂടെയാണ് ശരം പായിക്കേത്?'
മദ്ധ്യത്തിലുള്ള വളയത്തിലേക്ക് ഞാൻ വിരൽ ചൂി. അയാൾ നിൽക്കുന്നിടത്ത് നിന്നു തന്നെ അമ്പ് തൊടുത്തു വിട്ടു...
കറക്ട്. വളയം പിടിച്ച് അതിൽ കൊുവന്ന് വെച്ച പോലെ.. പിന്നെയും. അതാരും മൂന്നും പ്രാവശ്യം അയാൾ അസ്ത്രപ്രയോഗം നടത്തി. അതെല്ലാം മുടിനാരിഴ വ്യത്യാസപ്പെടാതെ വ്യാസം കുറഞ്ഞ ആ മദ്ധ്യവളയത്തിലൂടെ ചീറിപ്പാഞ്ഞു കടന്നു പോയി.
അജയ്യനായ അമ്പെയ്ത്തു വിദഗ്ധനാണ് എന്റെ പ്രതിയോഗിയെന്ന് ഞാൻ മനസ്സിലാക്കി... അയാളെ എതിരിടുന്നത് ആത്മഹത്യാപരമാണ്. എടുത്തു പിടിച്ചിരുന്ന അമ്പ് ആവനാഴിയിൽ തന്നെ നിക്ഷേപിച്ച് ഞാൻ വിനയാന്വിതനായി നിന്നു.
അയാൾ എന്റെ അടുത്തു വന്നു. എന്റെ വാളും വില്ലും പിടിച്ചെടുത്ത് ഗംഭീരസ്വരത്തിൽ പറഞ്ഞു: “കയറു എന്റെ പിന്നിൽ..."
അതല്ലാതെ നിർവ്വാഹമില്ലല്ലോ. ഞങ്ങൾ യാത്രയായി.
അയാൾ ചോദിച്ചു: “ഞാൻ നിന്നെ എന്ത് ചെയ്യുമെന്നാണ് നീ വിചാരിക്കുന്നത്.?!'
ഞാൻ മറുപടി പറഞ്ഞു:
"എന്റെ ജീവൻ അപകടത്തിലാണെന്നു തന്നെ
തേരാളി അന്വേഷിച്ചു: “എന്താണങ്ങനെ ചിന്തിക്കാൻ...?
ഞാൻ പറഞ്ഞു: "ഞാൻ നിങ്ങളുടെ സ്വത്തിൽ അതിക്രമം കാട്ടി നിങ്ങളെ ബുദ്ധിമുട്ടിച്ചല്ലോ... ഇപ്പോഴാണെങ്കിൽ ഞാൻ നിങ്ങളുടെ പിടിയിലുമാണ്. അതിനാൽ എന്റെ ചിന്ത ന്യായം തന്നെ. അദ്ദേഹത്തിന്റെ മറുപടി
“നിങ്ങൾ ഇന്നലെ രാത്രി മുഹൽഹിലിന്റെ (തന്റെ പിതാവ്) കൂടെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തയാളല്ലെ. പിന്നെയും ഞാൻ നിങ്ങളെ വധിക്കുമെന്ന് വിശ്വസിക്കുന്നുാ...? മുഹൽഹിലെന്ന് കേട്ടയുടൻ ഞാൻ ചോദിച്ചു:
"സൈദുൽഖൈൽ (അഭ്യാസിയായ സൈദ്) ആണോ താങ്കൾ ?'
മറുപടി: 'അതെ'
ഞാൻ പറഞ്ഞു: “എങ്കിൽ നിങ്ങളിൽ നിന്ന് നല്ല സമീപനം മാത്രമെ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ.' അദ്ദേഹം പറഞ്ഞു: “താങ്കൾ ഇനി ഭയപ്പെടേതില്ല...!
ഞങ്ങൾ അയാളുടെ വാസസ്ഥലത്ത് തന്നെ തിരിച്ചെത്തി... അദ്ദേഹം പറഞ്ഞു: "ഈ ഒട്ടകക്കൂട്ടം എന്റേതായിരുന്നെങ്കിൽ പൂർണ്ണമായും നിനക്ക് തരുമായിരുന്നു. പക്ഷേ, ഇതെ ന്റെ സഹോദരിയുടേതാണ്. അത്കൊ നീ ഇവിടെ നിൽക്ക്... ഞാൻ ഒരു കൊള്ളക്കായുള്ള തയ്യാറെടുപ്പിലാണ്... അതുകഴിഞ്ഞ് നിനക്കാവശ്യമുള്ളത് നൽകാം...
അൽപം ദിവസം കഴിഞ്ഞതേയുള്ളൂ. ബനൂനുമൈർ ഗോത്രക്കാർ താമസിക്കുന്ന ഗ്രാമം അദ്ദേഹം കൊള്ള ചെയ്തു. ഏകദേശം നൂറ് ഒട്ടകങ്ങൾ അദ്ദേഹം പിടിച്ചെടുത്തു. അവ പൂർണ്ണമായും എനിക്കുനൽകുകയും സുരക്ഷിതത്വത്തിനായി കുറച്ചുപേരെ എന്റെ കൂടെ അയക്കുകയുമായി... ഞാൻ എന്റെ കുടുംബം താമസിക്കുന്ന ഹീറയിൽ സസന്തോഷം തിരിച്ചെത്തി... ഇതായിരുന്നു സൈദുൽഖൈലിന്റെ ജാഹിലിയ്യാ ജീവിതം.
ഇസ്ലാമിൽ വന്ന ശേഷം അവരുടെ ചരിത്രം ചരിത്രഗ്രന്ഥങ്ങൾ അനാവരണം ചെയ്യുന്നത് കാണുക....
മുത്തുനബി(സ്വ)യെ കുറിച്ച് കേൾക്കാനിടയായ സൈദ്, തന്റെ ജനതയിൽ നിന്ന് ഉന്നതരായ നേതാക്കളെ വിളിച്ച് ചേർത്ത ശേഷം തന്നോടൊപ്പം മദീനയിലേക്ക് വരാനും നബി (സ്വ) യെ കാണാനും ക്ഷണിച്ചു. അദ്ദേഹത്തെ ഒരു വലിയ ജനക്കൂട്ടം അനുഗമിച്ചു. സു ഇബ്നു സദസ്, മാലികുബ്നു ജുബൈർ, ആമിറുബ്നുജൻ, എന്നിവരും മറ്റും കൂട്ടത്തില് അവർ മദീനയിലെത്തി... മസ്ജിദുന്നബവിയുടെ അടുത്ത് വാഹനങ്ങൾ
നിർത്തി... പള്ളിമിമ്പറിൽ നിന്ന് ഖുതുബ നിർവ്വഹിച്ചുകൊിരിക്കയായിരുന്നു നബി (സ്വ) അപ്പോ ..... ആ വാക്കുകൾ അവരുടെ ഹൃദയങ്ങളിൽ ആഞ്ഞുപതിച്ചു. പ്രവാചനോട് മുസ് ലിംകൾക്കുള്ള ആദരവും ബഹുമാനവും ആ വാക്കുകൾ അവരിൽ ഉളവാക്കുന്ന പ്രതിഫലനവും അവരുടെ അച്ചടക്കവും ശാന്തതയുമെല്ലാം നവാഗതരെ ആശ്ചര്യഭരിതരാക്കി. പുറത്ത് വന്നുനിന്ന ആളുകളെ ക് നബി(സ്വ) വിശ്വാസികളോട് പറഞ്ഞു:
“നിങ്ങൾ ആരാധിക്കുന്ന ഉസ്സയേക്കാൾ ഞാനാണുത്തമൻ, നിങ്ങളുടെ ആരാധനാമൂർത്തിയായ കറുത്ത മരുക്കപ്പലിനെക്കാൾ നിങ്ങൾക്കുപകാരപ്പെടുക ഞാനാണ്."
നബി(സ്വ) യുടെ വാക്കുകൾ സൈദുൽ ഖൈലിന്റെയും കൂട്ടുകാരുടെയും ഹൃദയങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളാണുളവാക്കിയത്. ചിലർ സത്യബോധനം ഉൾക്കൊ... മറ്റു ചിലർ അഹങ്കാരത്തോടെ പുറം തിരിഞ്ഞുകളഞ്ഞു.
കൂട്ടത്തിലെ സുർറുബ്നു സദസിന് നബി(സ്വ)യുടെ ജനസമ്മതിയും അത്യുന്നതസ്ഥാനവും ദർശിച്ച മാത്രയിൽ കടുത്ത അസൂയയായി. അയാൾ ആശങ്കയോടെ കൂടെയുള്ളവരോട് പറഞ്ഞു: "അറബികളെ മുഴുവൻ അടക്കി ഭരിച്ചേക്കാവുന്ന ഒരു മനുഷ്യനെയാണ് ഇവിടെ കാണുന്നത്. അത്കൊ ഞാൻ ഒരിക്കലും അയാളുടെ കീഴിലാകാൻ താല്പര്യപ്പെടുന്നില്ല...! അയാൾ സിറിയയിൽ പോയി തല മുണ്ഡനം ചെയ്ത് കൃസ്തുമതത്തിൽ അംഗമായി. എന്നാൽ സൈദുൽഖൈലിനും കൂടെയുള്ളവർക്കും മറ്റൊരു കാഴ്ചപ്പാടായിരുന്നു ഉായിരുന്നത്. റസൂലുള്ളാഹി(സ്വ)ഖുതുബ കഴിഞ്ഞ് മിമ്പറിൽ നിന്നിറങ്ങി. തത്സമയം സൈദ് മുസ് ലിംകളുടെ ഇടയിലേക്ക് ചെന്നുനിന്നു. നല്ല സൗന്ദര്യവും അസാമാന്യ ഉയരവുമുള്ള ഒരു
ആജാനുബാഹുവായിരുന്നു അദ്ദേഹം. കുതിരപ്പുറത്തു കയറിയിരുന്നാൽ അദ്ദേഹത്തിന്റെ കാൽ ഭൂമിയിൽ സ്പർശിക്കുമായിരുന്നു.
വടിവൊത്ത ആകാരവുമായി നിന്നശേഷം പ്രൗഢമായ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു:
'മുഹമ്മദ്...! അശ്ഹദുഅല്ലാ..........'
നബി(സ്വ) അദ്ദേഹത്തിന് അഭിമുഖം നിന്ന് ചോദിച്ചു.
നിങ്ങളാരാണ്...?
ആഗതൻ പറഞ്ഞു:
"മുഹൽഹിലിന്റെ പുത്രൻ ദുൽഖൈൽ"
ഇതു കേട്ട മാത്രയിൽ നബി(സ്വ) പ്രതികരിച്ചു.
“അല്ല, നിങ്ങൾ സൈദുൽ ഖൈർ(നന്മയുടെ സൈദ്) ആകുന്നു. നിങ്ങളെ മലമ്പ്രദേശത്ത് നിന്ന് ഇവിടെ എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ ഇസ്ലാമിന് പാകപ്പെടുത്തുകയും ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും...."
അതിന് ശേഷം അദ്ദേഹം സൈദുൽ ഖൈർ(റ) എന്ന പേരിൽ അറിയപ്പെട്ടു.
മുത്തുനബി(സ്വ)യാണ് ഇങ്ങനെ പുനർ നാമകരണം ചെയ്തത്.
നബി(സ്വ) അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു. കൂടെ ഉമറുബ്നുൽ ഖത്ത്വാബ്(റ)വും മറ്റ് സ്വഹാബികളും ഉ്. വീട്ടിലെത്തിയപ്പോൾ നബി(സ്വ) സൈദുൽഖറിന് ചാരിയിരിക്കാൻ ഒരു തലയിണ നീക്കിവെച്ചു കൊടുത്തു....
പക്ഷേ..., അല്ലാഹുവിന്റെ തിരുദൂതരുടെ മുമ്പിൽ ചാരിയിരിക്കാൻ ഒരു വിധത്തിലും സൈദ്(റ)വിന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം തലയിണ് തിരിച്ചുകൊടത്തു. മഹാനായ നബി(സ്വ) അത് ന് പ്രാവശ്യം കൂടി സൈദിന് നൽകുകയായി. അപ്പോഴെല്ലാം അദ്ദേഹം അത് ബഹുമാനപുരസ്സരം നിരസിച്ചു.
എല്ലാവരും ഇരുന്നപ്പോൾ നബി(സ്വ) പറഞ്ഞു:
"സൈദ്...! എന്നോട് ഗുണങ്ങൾ പ്രകീർത്തിക്കപ്പെട്ട ആരെയും ഞാൻ നിരീക്ഷിച്ചു നോക്കിയപ്പോൾ അവർ അത്രക്കൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതാണ് അനുഭവം. എന്നാൽ അതിനപവാദമായി ഞാൻ നിങ്ങളെ മാത്രമേ കിട്ടുള്ളൂ..."
നബി(സ്വ) തുടർന്നു.
"സൈദ്...! താങ്കളിൽ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന ര് കാര്യങ്ങളു"
സൈദ്(റ): "എതാണവ തിരുദൂതരേ...?!"
നബി(സ്വ): 'പക്വതയും വിവേകവും...!'
സൈദ്(റ): 'അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന വിശേഷണങ്ങൾ നൽകിയ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു...!'
സൈദ്(റ) തുടർന്നു: “അല്ലാഹുവിന്റെ ദൂതരെ...! അങ്ങ് മുന്നൂറ് അശ്വഭടന്മാരെ എന്റെ കൂടെ അയച്ചുതന്നാലും...! ഞാൻ റോമിൽ പോയി കനത്ത സമ്പത്ത് പിടിച്ചു കൊ വരുന്ന കാര്യം ഞാനേറ്റിരിക്കുന്നു....
ഇത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ മനക്കരുത്തിൽ നബി(സ്വ)ക്ക് വലിയ മതിപ്പായി. അവിടുന്ന് പറഞ്ഞു:
“നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു സൈദ്...! നിങ്ങൾ ധീരൻ തന്നെയാണ്...!! അങ്ങനെ സൈദിനോടൊപ്പം വന്നിരുന്ന മുഴുവൻ പേരും സത്യവിശ്വാസികളായി മാറി."
മഹാനായ സൈദുൽഖൈർ(റ)വും കൂട്ടുകാരും നജ്ദിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തു. അവർക്ക് യാത്രാമംഗളം നേർന്ന ശേഷം നബി(സ്വ) പറഞ്ഞു: "എന്തൊരു മനുഷ്യനാണദ്ദേഹം...! മദീനയിൽ പടർന്നുപിടിച്ച പ്ലേഗിൽ നിന്ന് രക്ഷപ്പെട്ടാൽ മഹത്തായ ഇതിഹാസം അദ്ദേഹത്താൽ വിരചിതമാകുമായിരുന്നു...!!
മദീനാ മുനവ്വറയിൽ അന്ന് ഭയങ്കര പനി പടർന്നിരിക്കുകയായിരുന്നു... മഹാനായ സ ദുൽ ഖൈർ(റ) എന്നിട്ടും മദീന വിട്ടില്ല. അപ്പോഴേക്കും അദ്ദേഹത്തെ പനിബാധിച്ചു കഴിഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു:
“നിങ്ങൾ എത്രയും വേഗം ഖൈസ് ഗോത്രക്കാരുടെ നാട്ടിൽ നിന്ന് പോവുക... അങ്ങനെ പറയാൻ കാരണം ഞാനും അവരും ജാഹിലിയ്യത്തിലെ മിഥ്യാഭിമാനത്തിന്റെ പേരിൽ പരസ്പരം പോരടിച്ചവരായിരുന്നു. അല്ലാഹുവാണ് സത്യം...! ഇനി ഞാൻ മരണം വരെ ഒരു മുസ്ലിമുമായി ഏറ്റുമുട്ടുകയില്ല...!!"
വന്ദ്യരായ സൈദുൽ ഖൈർ(റ)തന്റെ നാട്ടിലേക്കുള്ള പ്രയാണത്തിലാണ്. എന്നാൽ പനി അദ്ദേഹത്തെ അനുനിമിഷം വരിഞ്ഞു മുറുക്കിക്കൊിരിക്കുകയാണ്. അപ്പോഴും സ്വന്തം ജനതയെ കാണുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യൽ അവരുടെ ഹൃദയത്തിലെ അടക്കാനാവാത്ത അഭിലാഷമാണ്. അദ്ദേഹവും മരണവുമായി മത്സരം നടന്നുകൊിരിക്കുകയാണ്... അധികം താമസിയാതെ ഇതിഹാസപുരുഷൻ മരണത്തിന് കീഴടങ്ങി. അവരുടെ ഇസ്ലാമിക പ്രവേശനത്തിനും അ ന്ത്യശ്വാസം വലിക്കുന്ന സമയത്തിനുമിടയിൽ ഒരു തെറ്റുപോലും സംഭവിച്ചിട്ടുായിരുന്നില്ല. അതിനുള്ള സന്ദർഭവുമായിരുന്നില്ലല്ലോ.... അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ. ആമീൻ.
Created at 2024-12-31 08:56:09