
Related Articles
-
HISTORY
ഇമാം അബൂദാവൂദ് (റ)
-
HISTORY
ഇമാം ഇബ്നു മാജ (റ)
-
HISTORY
അബൂദർറുൽ ഗിഫാരി(റ)
“അല്ലാഹുവേ, തുഫൈലിന്റെ ലക്ഷ്യം നടപ്പിലാക്കുവാൻ സഹായകമാകുന്ന ഒരു ദൃഷ് ടാന്തം നീ അദ്ദേഹത്തിന് നൽകേണമേ!" തിരുനബി (സ്വ).
ഫൈലുബ്നു അംറ് അദ്ദൗസ്. ജാഹിലിയ്യത്തിൽ ദൗസ് ഗോത്രത്തലവൻ, അറേബ്യൻ നേതൃനിരയിൽ പ്രഥമഗണനീയൻ. വിരലിലെണ്ണാവുന്ന മാന്യ വ്യക്തികളിൽ ഒരാൾ. അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികൾ ഒഴിഞ്ഞ നേരമില്ല. അശരണർക്കായി തന്റെ സഹാ യ വാതായനങ്ങൾ അദ്ദേഹം മലർക്കെ തുറന്നിട്ടു. വിശന്നവന് ഭക്ഷണം, ഭയ ചകിതന് അഭയം...... അങ്ങനെ നിലക്കാത്ത സേവനങ്ങൾ.
സാഹിത്യകാരൻ, അതിബുദ്ധിമാൻ, സൂക്ഷ്മദൃക്ക്, വാക്കുകളുടെ മായാജാലക്കാരൻ..... തന്റെ കവിതകൾ ഇരുതല മൂർച്ചയുള്ള ആയുധങ്ങളായിരുന്നു.
ചെങ്കടൽ തീരത്തെ സ്വന്തം നാടുപേക്ഷിച്ച് തുഫൈൽ യാത്രയായി, മക്കയിലേക്ക്. തൽസമയം മുത്ത് നബി(സ്വ) യും സ്വഹാബികളും നിഷേധിളോട് യുദ്ധത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും അണികളെ കൂട്ടാനുള്ള തിരക്കിലാണ്. തിരു നബി (സ്വ) അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നു. അടിപതറാത്ത ഈ മാനും സത്യസന്ധതയുമാണ് അവരുടെ ആയുധം മറു വശത്ത് കയ്യിൽ കിട്ടിയതെന്തും മുസ്ലിംകൾക്കെതിരെ ആയുധമാക്കി ജനങ്ങളെ ഇസ്ലാമിനെ തൊട്ട് തടുത്ത് നിർത്താൻ കിണഞ്ഞു ശ്രമിക്കുകയാണ്
ഖുറൈശികൾ.
ഫൈൽ മക്കയിലെത്തി. അവിടത്തെ സ്ഥിതിഗതികളെ കുറിച്ച് നാട്ടിൽ നിന്ന് തിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. എന്നാൽ സ്വാഭീഷ്ട പ്രകാരമല്ലാതെ താനും ഈ പോരാട്ടത്തിൽ ഭാഗഭാക്കായിക്കൊിരിക്കുന്നു എന്ന സത്യം താമസിയാത അദ്ദേഹം മനസ്സിലാക്കി. യഥാർഥത്തിൽ താൻ അതിന് വേി പുറപ്പെട്ട തായിരുന്നില്ലല്ലോ. അതുകൊ് തന്നെ തുഫൈലിന്റെ വിവരണം ശ്രദ്ധേയമാണ്. അദ്ദേഹം വിശദീകരിക്കുന്നു.
"ഞാൻ മക്കയിലെത്തി, എന്നെ കാണേ താമസം ഖുറൈശികൾ ഓടി വന്ന് സ്വാഗതം ചെയ്തു. രാജോചിതമായി സ്വീകരിച്ചു. എന്നോട് അവർ പറഞ്ഞു:
“ഫൈൽ താങ്കൾ ഞങ്ങളുടെ നാട്ടിലെത്തിരിക്കുകയാണല്ലോ. ഒരു പ്രധാനപ്പെട്ട കാര്യം ഉണർത്തുകയാണ്. താൻ അല്ലാഹുവിന്റെ ദൂതനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയിവിടെ. അയാൾ ഞങ്ങളുടെ മനക്കരുത്തും കെട്ടുറപ്പും തകർത്തിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ ഭയക്കുന്നത് ഈ ദുര്യോഗം നിങ്ങളുടെ ഗോത്ര ത്തിലും ഭവിക്കുകയും താങ്കളുടെ നേതൃത്വം നഷ്ടപ്പെടുകയും ചെയ്യുമോ എന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആ വ്യക്തിയുമായി സംസാരിക്കുകയോ അയാളുടെ വാക്കുകൾക്ക് ചെവിയോർക്കുകയോ ചെയ്യരുത്. കാരണം ആ വാക്കുകളുടെ വശ്യത അപാരമാണ്. എത്ര മനക്കരുത്തുള്ളവരും പതറിപ്പോകും. പിതാവും പുത്രനും, ഭാര്യയും ഭർത്താവും, സഹോദരങ്ങൾ തമ്മിൽ പോലും ഭിന്നിപ്പാക്കുന്നവയാണ് അവ."
ഫൈൽ തുടരുന്നു: "അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവ രീതികളെക്കുറിച്ച് അവർ എന്നെ ഉൽബുദ്ധനാക്കിക്കൊിരിക്കുന്നു. ഗോത്രത്തിൽ ഈ മഹാദുരന്തം വന്നുഭവി ക്കുന്നത് ശരിക്കും സൂക്ഷിക്കണമെന്ന് ഓരോരുത്തരും ഉപദേശിച്ചു. ഞാൻ തീരുമാനിച്ചു. ഒരു കാരണവശാലും അയാളുടെ അടുത്തു പോവുകയോ സംസാരിക്കുകയോ ചെയ്യില്ല."
ഞാൻ കഅ്ബ ത്വവാഫ് ചെയ്യാൻ പോയി. ഞങ്ങളും പൂർവികരുമെല്ലാം ഇക്കാലമത്രയും ആദരിച്ചാരാധിച്ചിരുന്ന വിഗ്രഹങ്ങളെ നമിച്ച് പുണ്യം നേടുകയാണുദ്ദേശം. ആ സമയത്ത് ഞാൻ ചെവിയിൽ പഞ്ഞി തിരുകി വെച്ചിട്ടുായിരുന്നു. മുഹമ്മദിന്റെ വാക്കുകൾ അബദ്ധത്തിൽ പോലും കേൾക്കാതിരിക്കാനായിരുന്നു അത്.
"ഞാൻ പള്ളിയിൽ പ്രവേശിച്ചു. മുഹമ്മദ് ഇതു വരെ കിട്ടില്ലാത്ത പ്രാർഥന നിർവഹിക്കുന്നതാണ് ആദ്യം തന്നെ ഞാൻ കത്. ഞങ്ങൾ ചെയ്യുന്ന വിധത്തിലല്ല അവ. പക്ഷേ, എന്തോ....ആ കാഴ്ച എന്നെ ആനന്ദ തുന്ദിലനാക്കി. അദ്ദേഹത്തിന്റെ ആരാധനാ മുറകൾ എന്നെ പുളകം കൊള്ളിച്ചു. അറിയാതെ ഞാനദ്ദേഹത്തിന്റെ തൊട്ടടുത്തെത്തി.
"ആ വാക്കുകൾ എന്നെ കേൾപ്പിക്കാൻ തന്നെ അല്ലാഹു തീരുമാനിച്ചു എന്നു പറയാം. ചെവിയിലെ പഞ്ഞിയെടുത്ത് ദൂരേക്കെറിഞ്ഞ് ഞാൻ സശ്രദ്ധം കാതോർത്തു നിന്നു. ഹാ! എത സുന്ദരമായ വാക്കുകൾ കർണ്ണാനന്ദകരം!! അർഥ സമ്പൂർണ്ണം!!!
"ഞാൻ ഒന്നു കൂടി ശ്രദ്ധിച്ചു. ഇപ്പോൾ കേൾക്കുന്നത് ആത്മാവിൽ നിന്നുള്ള ഒരു ഉൾവിളിയാണ്. ഹേ ഫൈൽ, നീ എന്തു വിഡ്ഢിയാണ്. ബുദ്ധിമാനായ ഒരു കവിയല്ലേ നീ വാക്കുകളിൽ നല്ലതേത് ചീത്തയേത് എന്ന് വിവേചിച്ചറിയാനുള്ള പ്രാപ്തി നിന ക്കില്ലേ. പിന്നെയെന്തിന് മുഹമ്മദിന്റെ വാക്കുകൾ കേൾക്കില്ലെന്ന് ശഠിക്കുന്നു. മുഹമ്മദ് പറയുന്നത് നല്ലതാണെങ്കിൽ സ്വീകരിച്ചുകൂടെ, അല്ലെങ്കിൽ തള്ളി കളയാവുന്നതല്ലേ യുള്ളൂ. ഫൈൽ പറയട്ടെ.
"ഞാൻ അവിടെ തന്നെ നിന്നു. റസൂലുല്ലാഹി(സ്വ) പള്ളിയിൽ നിന്നിറങ്ങി വീട്ടിലേക്ക് പോയപ്പോൾ ഞാനും അനുഗമിച്ചു. വീട്ടിൽ പ്രവേശിച്ച ഉടനെ ഞാൻ പറഞ്ഞു: മുഹമ്മദ്! നിങ്ങളുടെ ആളുകൾ നിങ്ങളെ കുറിച്ച് എന്നോട് പലതും പറഞ്ഞു. അവർ എന്നെ വല്ലാതെ ഭയപ്പെടുത്തി. നിങ്ങളുടെ വാക്കുകൾ കേൾക്കാതിരിക്കാൻ ചെവികൾ പഞ്ഞികൊ ടച്ചാണ് ഞാൻ ഇവിടെ വന്നത്. പക്ഷേ, അല്ലാഹു തീരുമാനിച്ചതുകൊ ഞാൻ എല്ലാം കേട്ടു. ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. അതു കൊ് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം എന്താണെങ്കിൽ നൽകുക
"മുഹമ്മദ് നബി(സ്വ), ഏകദൈവ സന്ദേശം എന്റെ മുമ്പിൽ വെച്ചു. സൂറത്തുൽ ഇഖ്ലാ സം സൂറത്തുൽ ഫലഖും ഓതി കേൾപ്പിച്ചു. അല്ലാഹു സത്യം, അത്ര സുന്ദരമായ വാക്കുകൾ ഞാൻ മുമ്പൊരിക്കലും കേട്ടിട്ടുായിരുന്നില്ല. ആ ആശയം പോലെ നീതി യുക്തമായ ഒന്ന് മുമ്പ് ക ിട്ടുമില്ല."
"ഞാൻ റസൂലിന്റെ കരം ഗ്രഹിച്ചു. ശഹാദത്ത് ഉച്ചരിച്ചു. അശ്ഹദു അല്ലാ... (അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണ്). ഞാൻ മുസ്ലിമായി.
ഫൈൽ പറയുന്നു.
"ഞാൻ കുറച്ച് കാലം മക്കയിൽ തന്നെ താമസിച്ചു. ഇസ്ലാമികാധ്യാപനങ്ങൾ പഠിച്ചു. കഴിവിന്റെ പരമാവധി ഖുർആൻ ഹൃദിസ്ഥമാക്കി. ഇനി നാട്ടിലേക്ക് തിരിച്ചു പോവാൻ തയ്യാറെടുക്കുകയാണ്. ആ സമയം ഞാൻ പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരെ! കുടുംബത്തിലെ കാര്യ പ്രാപ്തിയുള്ളയാളാണ് ഞാൻ. എന്റെ കൽപനകൾ അവർ സ്വീകരിക്കും. അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ഞാൻ തീരു
മാനിച്ചിരിക്കുന്നു. അതു കൊ് അവിടുന്ന് അല്ലാഹുവിനോട് പ്രാർഥിക്കണം. പ്രബോധനത്തിന് സഹായകമാകുന്ന ഒരു ദൃഷ്ടാന്തം എനിക്ക് നൽകാൻ.
'റസൂലുല്ലാഹി(സ്വ) പ്രാർഥിച്ചു: “അല്ലാഹുവേ! അദ്ദേഹത്തിന് നീ ഒരു ദൃഷ്ടാന്തം നൽകേണമേ!'
“ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. വീടുകൾ കാണാവുന്ന ഒരു സ്ഥലത്ത് എത്തിരിക്കുക യാണിപ്പോൾ. എന്റെ ഇരു നയനങ്ങൾക്കുമിടയിൽ നിന്ന് ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അത് ഒരു വിളക്കിൽ നിന്നെന്നവണ്ണം പ്രകാശിക്കുകയാണ്.
"ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചു:
“അല്ലാഹുവേ! ഈ പ്രകാശം എന്റെ മുഖത്തല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റിത്തരണമേ. കാരണം എന്റെ കുടുംബക്കാർ ഒരു പക്ഷേ, പറയും. ഞാൻ അവരുടെ മതം പരിത്യജിച്ചത് കൊായ ദൈവിക ശിക്ഷയാണിതെന്ന്
"പ്രാർഥന തീരേ താമസം, പ്രകാശം എന്റെ ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് നീങ്ങി ക്കഴിഞ്ഞു. ജനങ്ങൾക്ക് ആ പ്രകാശം ഒരു വിളക്ക് മാടത്തിൽ നിന്നെന്നവണ്ണം കാണാം. പർവ്വത ശികരത്തിലൂടെ ഇറങ്ങി കൊിരിക്കുകയാണ് ഞാനിപ്പോൾ.
“അതാ വരുന്നു എന്റെ വയോധികനായ പിതാവ്, എന്നെ സ്വീകരിക്കാനാണ് വരവ് ഞാൻ പറഞ്ഞു: “പിതാവേ, മാറി നിൽക്കണം, കാരണം നിങ്ങൾ എന്റെ മതമോ ഞാൻ നിങ്ങളുടെ മതമോ വിശ്വസിക്കുന്നില്ല.
പിതാവ്: “അതെന്താണ് മോനേ?”
ഞാൻ പ്രതികരിച്ചു: “ഞാൻ മുസ്ലിമായി മുഹമ്മദിന്റെ മതം സ്വീകരിച്ചിരിക്കുന്നു. പിതാവ് “മകനേ! നീ ഏത് മതമാണോ ഇഷ്ടപ്പെടുന്നത്. ഈ പിതവും അത് സ്വീകരി ക്കുന്നു. ഞാൻ പറഞ്ഞു: “എങ്കിൽ നിങ്ങൾ കുളിച്ച് വസ്ത്രം ശുദ്ധിയാക്കി വരൂ! ഞാൻ പഠിച്ചത് നിങ്ങൾക്കും പഠിപ്പിച്ച് തരാം”. അദ്ദേഹം കുളിച്ചു വസ്ത്രം വൃത്തിയാക്കി തിരിച്ചുവന്നു. ഞാൻ ഇസ്ലാമിനെ കുറിച്ചു പറഞ്ഞു കൊടുത്തു. അദ്ദേഹം മുസ്ലിമായി. അടുത്തത് എന്റെ ഭാര്യയാണ്. ഞാൻ പറഞ്ഞു: “മാറി നിൽക്കുക! ഞാൻ നിന്റെയോ നീ എന്റെയോ മതത്തിലംഗമല്ല. ഭാര്യ: “സ്നേഹ നിധിയായ ഭർത്താവേ! എന്താണീ മാറ്റം”. ഞാൻ പറഞ്ഞു: “ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് ഞാൻ. നീ മുസ്ലിമാകാത്തത് കൊ നമുക്കൊരുമിക്കാനാവില്ല.
ഭാര്യ: “എങ്കിൽ ഞാനും മുസ്ലിമാവുകയാണ്."
“നീ ദുശ്ശാ തടാകത്തിൽ നിന്ന് കുളിച്ച് വൃത്തിയാവുക."
ദുശ്ശാ എന്നത് ദൗസ് ഗോത്രത്തിന്റെ കുല ദൈവമാണ് ആ വിഗ്രഹത്തിന് ചുറ്റും കാട്ടു
ചോലയിൽ നിന്നൊഴുകിയെത്തുന്ന ജലം തടാകമായി കെട്ടി നിർത്തിയിരിക്കുന്നു.
ഭാര്യ: “അയ്യോ, ദുശ്ശറാ നമ്മുടെ ദൈവമല്ല. വിഗ്രഹ നിഷേധ പ്രസ്ഥാനത്തിൽ അംഗമാവാൻ അവിടെ ചെന്ന് കുളിച്ചാൽ നമ്മുടെ ദൈവ കോപത്തിനിരയാവില്ലേ”. ഞാൻ പറഞ്ഞു: “ ദുശ്ശാ പോയി തുലയട്ടെ, പോകൂ, വെറും കല്ലിന് ഒന്നും ചെയ്യാൻ
സാധ്യമല്ലെന്ന് ഞാനിതാ വാക്കു തരുന്നു. ഭാര്യ പോയി കുളിച്ചു വൃത്തിയായി വന്നപ്പോൾ ഞാൻ അവൾക്ക് ഇസ്ലാമിക സന്ദേശം കൈമാറി അവളും പരിശുദ്ധ ദീനിൽ അംഗമായി.
"ശേഷം എന്റെ ഗോത്രമായ ദൗസുകാരെ ഞാൻ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂഹുറൈറ(റ) ഇസ്ലാമിൽ പ്രവേശിച്ചു. മറ്റുള്ളവരൊന്നും അത്ര പെട്ടെന്ന് കൂട്ടാക്കിയില്ല. ഈ അബൂഹുറൈറ(റ) തന്നെയാണ് പിന്നീട് ഹദീസ് നിവേദനത്തിലൂടെ വിശ്വവി ഖ്യാതനായിത്തീർന്നത്.
തുഫൈൽ (റ) പറയുന്നു: “മഹാനായ റസൂലുല്ലാഹിയെ കാണാൻ ഞാൻ വീം മക്ക യിലേക്ക് ചെന്നു. എന്റെ കൂടെ ഇത്തവണ അബൂഹുറൈറയും ഉ്. റസൂൽ(സ്വ) ചോദിച്ചു: “ഫൈൽ, നാട്ടിൽ എന്തു് വിശേഷം.
ഞാൻ പറഞ്ഞു: “അന്ധകാര നിബിഢവും ശിലാ സമാനവുമായ ഹൃദയങ്ങളാണ് ഇപ്പോൾ ദൗസ് ഗോത്രത്തിനെ അടക്കി ഭരിക്കുന്നത്.
അതു കേട്ട പ്രവാചകൻ(സ്വ) ഒന്നും ഉരിയാടാതെ എഴുന്നേറ്റ് പോയി വുളൂ ചെയ്തു നി സ്കരിച്ചു. ശേഷം ആ പുണ്യ കരങ്ങൾ ആകാശത്തേക്കുയർത്തി. ജിജ്ഞാസയുടെ നിമിഷങ്ങൾ. അബൂഹുറൈറഃ (റ) പറയുന്നു: രംഗം കപ്പോൾ ഞാൻ ഭയപ്പെട്ടത് മറ്റൊന്നായിരുന്നു. പ്രവാചകർ എന്റെ ജനതയെ ഒന്നടങ്കം നശിപ്പിക്കാൻ വി പ്രാർഥിക്കുകയാണെന്ന്. പക്ഷേ, കാരുണ്യത്തിന്റെ കേദാരമായ മുഹമ്മദ് മുസ്തഫാ(സ്വ) പ്രാർഥിച്ചു.
“ആല്ലാഹുവേ, നീ ദൗസുകാരെ സൻമാർഗ്ഗത്തിലാക്കേണമേ!, നീ ദൗസുകാരെ സൻ മാർഗ്ഗത്തിലാക്കേണമേ!”. അനന്തരം പ്രവാചകൻ(സ്വ) തുഫൈലിനോടായി പറഞ്ഞു:
“നിങ്ങൾ നാട്ടിലേക്ക് പോകൂ! അവരെയെല്ലാം മൃദുവായ സമീപനത്തിലൂടെ ഇസ്ലാമി ലേക്ക് ക്ഷണിക്കുന്നു.
തുഫൈൽ (റ) പറയുന്നു: "ഞാൻ ദൗസ് നാട്ടിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊ ിരുന്നു. ആയിടക്കാണു റസൂലുല്ലാഹി(സ്വ) യുടെ പലായനം. ബദറും ഉഹ്ദും ഖൻദവും കഴിഞ്ഞു. ഞാൻ വീം നബി(സ്വ) യുടെ അടുത്തേക്കു പോയി. ഇത്തവണ എന്നെ അനുഗമിച്ച് എൺപതു കുടുംബങ്ങളുമുണ്ടായിരുന്നു. നബി(സ്വ)യു ടെ പ്രാർഥനാ ഫലമായി ഇസ്ലാമിലേക്കു വന്നതാണവർ. ഞങ്ങളെ ക് നബി(സ്വ) അത്യധികം സന്തോഷിച്ചു. ഖൈബർ യുദ്ധം കഴിഞ്ഞ സന്ദർഭമായിരുന്നു അത്. മറ്റു മുസ്ലിംകൾക്കൊപ്പം ഞങ്ങൾക്കും അവിടുന്ന് യുദ്ധമുതൽ വീതിച്ചു തന്നു. ആ സമയത്ത് ഞങ്ങൾ പറഞ്ഞു.
“പ്രവാചകരെ! ഇനിയുള്ള എല്ലാ യുദ്ധങ്ങളിലും ഞങ്ങളെ സൈന്യത്തിലെ മൈമനത്ത് ആയി നിയമിക്കുകയും ഞങ്ങളുടെ സംഘത്തിനു മബ്റൂർ എന്ന ടൈറ്റിൽ നൽകുകയും ചെയ്യണം. (അറബികളുടെ സൈന്യം പല വിഭാഗമായി തിരിച്ചായിരുന്നു യുദ്ധത്തിൽ പങ്കെടുത്തി രുന്നത്. സൈന്യത്തിന്റെ വലതു വശത്തുള്ള പട്ടാളക്കാരുടെ സമൂഹത്തിനാണ് നത്ത് എന്നു പറയുന്നത്.)
തുഫൈൽ തുടരുന്നു.
"ശേഷം മക്കാ വിജയം പൂർത്തിയാകുന്നത് വരെ ഞാൻ റസൂലുല്ലാഹി(സ്വ)യുടെ കൂടെത്തന്നെ നിന്നു. മക്കാ ഫത്ഹിനു ശേഷം ഞാൻ നബി(സ്വ)യോടു പറഞ്ഞു: 'നബിയേ! അവിടുന്ന് ഒരു ദൗത്യ നിർവ്വഹണത്തിനായി എന്നെ അയക്കണം. ഹംറു ബ്നു ഹാമായുടെ ദൈവമായ ദുൽകനി എന്ന വിഗ്രഹത്തെ ചുട്ടുകരിക്കുക എന്ന ദൗത്യം. നബി(സ്വ) സമ്മതിച്ചു. തുഫൈൽ (റ) പതുങ്ങിപ്പതുങ്ങി വിഗ്രഹത്തിനടുത്തെത്തി. തന്റെ ലക്ഷ്യം നിറവേറ്റാനായി തയ്യാറെടുത്തപ്പോൾ അദ്ദേഹത്തിനു ചുറ്റും സ്ത്രീകൾ തടിച്ചു കൂടി. ദൈവത്ത തൊട്ടു കളിക്കുകാണെങ്കിൽ തുഫൈലിന്റെ തലയിൽ ഇടിത്തീ വീഴുന്നതു കാണാൻ. ധിക്കാരത്തിന്റെ ഫലമായി തുഫൈൽ എരിഞ്ഞടങ്ങുന്നത് നോക്കി നിർവൃതിയടയണം. പക്ഷേ, ഫൈൽ(റ) കൂസലേതുമ വിഗ്രഹാരാധകരുടെ കൺമുമ്പിൽ വെച്ച് അതി ന്റെ ഹൃദയ ഭാഗത്തു തീ കൂട്ടി. അദ്ദേഹം പാടികെട്ടിരുന്നു.
“ഹെ, ദുൽകനി ഞാൻ നിനടിമയല്ലല്ലോ....
ഞങ്ങളെല്ലാം നിന്റെ മുമ്പ് ജനിച്ചല്ലോ.....
നിന്റെ ഹൃത്തിലിതാതീയും എരിഞ്ഞല്ലോ.....
അങ്ങനെ വിഗ്രഹത്തിന്റെ അവസാന ഭാഗത്തോടൊപ്പം ശേഷിച്ചിരുന്ന ബഹുദൈവ വിശ്വാസവും എരിഞ്ഞടങ്ങി. ദൗസ് ഗോത്രക്കാർ മുഴുവനും ഇസ്ലാം മതം സ്വീകരിച്ചു.
ഈ സംഭവത്തിനു ശേഷം മഹാനായ റസൂലുല്ലാഹി(സ്വ)യോടൊപ്പം അവിടുത്തെ വഫാത്തു വരെ തുഫൈൽ (റ) കഴിച്ചു കൂട്ടി. നബി(സ്വ)യുടെ ശേഷം ഭരണ സാരഥ്യം മഹാനായ സ്വിദ്ദീഖുൽ അക്ബർ(റ) ഏറ്റെടുത്തു. തുഫൈൽ (റ) സ്വന്തം ശരീരവും വാളും മക്കളെയുമെല്ലാം
സ്വിദ്ദീഖ്(റ) വിന്റെ കയ്യിൽ ഏൽപ്പിച്ചു.
അവർ യമാമയിലേക്കു പുറപ്പെട്ടു. കള്ള പ്രവാചകൻ മുർതദ്ദുകളുടെ നേതാവ് മു ലിമയുടെ നാടാണത്. അവരുമായി ഘോര യുദ്ധം നടന്നുകൊിരിക്കുന്നു. തുഫൈൽ (റ) മുസ്ലിം സൈന്യത്തിന്റെ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. കൂടെ അംറുമു്. ഫൈൽ(റ)വിന്റെ മകൻ. വഴിയിൽ വെച്ച് അദ്ദേഹം ഒരു സ്വപ്നം കു. അദ്ദേഹം
കൂടെയുള്ളവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കിരിക്കുന്നു. നിങ്ങൾ അതിന്റെ വ്യാഖ്യാനം പറഞ്ഞു തരിക.
കൂട്ടുകാർ: “എന്താണത്?"
തുഫൈൽ (റ): “എന്റെ തല മുണ്ഡനം ചെയ്തിരിക്കുന്നു. ഒരു പക്ഷി എന്റെ വായയിൽ നിന്നു പുറത്തേക്കു പറന്നു പോയി. ഒരു സ്ത്രീ എന്നെപ്പിടിച്ച് അവളുടെ വയറ്റി നുള്ളിലേക്കിടുന്നു. എന്റെ മകൻ അംറ് എന്നെ അന്വേഷിച്ച് എല്ലായിടത്തും കറങ്ങുന്നു. പക്ഷേ, എന്നെ കു പിടിക്കാൻ കഴിയുന്നില്ല. ഇതാണു സ്വപ്നം”.
സ്വഹാബത്ത്(റ): "നല്ല സ്വപ്നമാണ്."
തുഫൈൽ (റ): “എന്നാൽ ഞാൻ അതിന് വ്യാഖ്യാനം കു പിടിച്ചിരിക്കുന്നു. തല മുണ്ഡനം ചെയ്യുക എന്നതുകൊ് വിവക്ഷിക്കപ്പെടുന്നതു തല മുറിച്ചു മാറ്റപ്പെടും എന്നാണ്. വായിൽ നിന്നു പറന്നു പോയ പക്ഷി എന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. എന്നെ വയറ്റിലേക്കു പിടിച്ചിട്ട സ്ത്രീ ഭൂമിയാകുന്നു. എനിക്കുവേി ഖബർ കുഴിച്ച് അതിൽ അടക്കപ്പെടും എന്നർഥം. ഞാൻ ഈ യുദ്ധത്തിൽ രക്ത സാക്ഷിയാകുമെ ന്നാണെന്റെ പ്രതീക്ഷ. എന്റെ മകൻ എന്നെ തേടി നടക്കുന്നത് അവനും രക്ത സാക്ഷിത്വ ത്തിനു വേി അദമ്യമായി ആഗ്രഹിക്കുന്നു എന്നാണു കാണിക്കുന്നത്. പക്ഷേ, അവന് ഈ യുദ്ധത്തിൽ ആ മഹത്വം കൈവരിക്കാൻ ആകില്ല. യമാമൻ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. മഹാനായ തുഫൈലുബ്നുഅംറ് അദ്ദൗ സീ(റ) ശക്തമായി മുന്നേറിക്കൊിരിക്കുന്നു. പെട്ടെന്ന്, സ്വപ്ന സാക്ഷാൽക്കാരമെന്നോണം ശത്രുവിന്റെ വെട്ടുകളേറ്റ് അദ്ദേഹം രണഭൂമിയിൽ ശഹീദായി വീണു. ഇന്നാ ലില്ലാഹി.....
അവരുടെ ഓമന പുത്രൻ അംറ്(റ) അതിശക്തമായി യുദ്ധം ചെയ്തുകൊിരുന്നു. പരശ്ശതം വെട്ടും കുത്തുമേറ്റ് വലതു കൈപത്തി മുറിഞ്ഞു പോയി. മാരകമായി മുറി വേറ്റു. പക്ഷേ, അവർ ശഹീദായില്ല. അദ്ദേഹം മദീനയിലേക്കു മടങ്ങി. യമാമയിൽ സ്വന്തം കയ്യിനെയും തന്റെ പിതാവിനെയും തനിച്ചാക്കിക്കൊ.
കാലം കറങ്ങി കൊിരുന്നു. മഹാനായ ഉമറുൽ ഫാറൂഖ്(റ)വിന്റെ ഭരണ കാലം. തുഫൈൽ (റ)വിന്റെ മകൻ അംറ്(റ) ഉമർ(റ)വിന്റെ സദസിലേക്കു കടന്നു വരുന്നു. അന്നേരം ഉമർ(റ)വിനു ഭക്ഷണം കെടു വന്നു. അവർ അടുത്തുള്ളവരെയെല്ലാം ക്ഷണിച്ചു. എല്ലാവരും സദ്യക്കിരുന്നു. പക്ഷേ, അംറ്(റ)മാത്രം മാറി നിന്നു. ഉമർ(റ) ചോദിച്ചു: “അംറ്, താങ്കൾക്കെന്തുപറ്റി, നിങ്ങൾ ഭക്ഷണത്തിന് ഇരിക്കാത്തത് മുറിഞ്ഞ കൈയ്യിൽ ലജ്ജിച്ചതിനാലായിരിക്കു മല്ലേ”. അംറ്(റ) “അതെ, അമീറുൽ മുഅ്മിനീൻ ഉമർ(റ): “അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുറിഞ്ഞ കൈ ഈ ഭക്ഷണത്തിലിട്ട് ഇള ക്കിയാലല്ലാതെ ഞാനത് രുചിക്കുക പോലുമില്ല. അല്ലാഹുവാണ്, ജീവിച്ചിരിക്കുന്ന വരിൽ ഒരു ഭാഗം സ്വർഗത്തിലെത്തിയവർ ഈ സദസ്സിൽ നിങ്ങൾ മാത്രമെ ഉള്ളൂ."
ശഹീദാകണമെന്നുള്ള അടക്കാനാവാത്ത ആഗ്രഹം അംറ്(റ)വിനെ അലട്ടികൊിരുന്നു. തന്റെ പിതാവിന്റെ വിയോഗം മുതൽ ആ മോഹം പൂർവ്വോപരി ശക്തി പ്രാപിച്ചിരിക്കുകയാണ്. ആ സമയത്താണ് റോമക്കാരുമായുള്ള യർമൂക് യുദ്ധം വരുന്നത്. രക്ത സാക്ഷിത്വ മോഹവുമായി അംറ് നേരത്തെത്തന്നെ ഒരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചു. അദ്ദേഹം ഘോര ഘോരം യുദ്ധം ചെയ്തു അവസാനം തന്റെ ചിരകാലാഭിലാശമാ യിരുന്ന രക്തസാക്ഷിത്വ പദവി ഏറ്റുവാങ്ങി. അംറുബ്നുതുഫൈൽ ആനന്ദ സാഗരത്തി ലാറാടി. അല്ലാഹു മഹാനായ തുഫൈൽ (റ)വിനെ അനുഗ്രഹിക്കട്ടെ. ആമീൻ.
Created at 2024-12-30 10:01:11