അവയവ മാറ്റത്തിന്റെ ചരിത്രം

1988 ഒക്ടോബർ 15-ന് ഒരു കാർ ആക്സിഡന്റിൽ പെട്ട ഒരു സ്ത്രീയെയും അവളുടെ ഭർത്താവ്, പുത്രൻ, ഭർത്തൃസഹോദരൻ എന്നിവരെയും സഊദിയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ കൊ വരപ്പെട്ടു. സ്ത്രീ രക്ഷപ്പെട്ടു. ഭർത്താവ് ഹോസ്പിറ്റലിൽ മരിച്ചു. ഭർത്ത്യസഹോദരൻ അബോധാവസ്ഥയിലായിരുന്നു. മകൻ വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്നു. അഞ്ചുവയസ്സു മാത്രം പ്രായമായ പിഞ്ചോമനയുടെ ദയനീയാവസ്ഥ, ഭർത്ത്യവിരഹമനുഭവിക്കുന്ന പാവം വനിതയുടെ ദുഃഖം ശതഗുണീഭവിപ്പിച്ചു.
മൂന്നു ദിവസം നീ നിന്ന ഡോക്ടർമാരുടെ ഭഗീരഥ ശ്രമങ്ങളെ കാറ്റിൽ പറത്തിക്കൊ വിധി മകനെ തട്ടിയെടുത്ത വിവരം അവസാന നിമിഷം മാതാവിനെ അറിയിക്കാൻ അധികൃതർ നിർബന്ധിതരായി. അസാമാന്യമായ സഹനവും മനഃശക്തിയും പ്രകടിപ്പിച്ച് ആ മുസ്ലിം സ്ത്രീയോടു മറ്റൊരു കാര്യവും കൂടി പറയാൻ ഡോക്ടർമാർ ധൈര്യപ്പെട്ടു. ഇവിടെ, ആശുപത്രിയിൽ അഞ്ചുപേർ മരണത്തോടു മല്ലടിക്കുകയാണ്. രു കുട്ടികളും ഒരു പുരുഷനും രു സ്ത്രീകളും. അവരുടെ അവയവങ്ങൾ മാറ്റിവെക്കുന്നുവെങ്കിൽ അവരെ ജീവിതരംഗത്തേക്കു തിരിച്ചു കൊവരാം. ഒരാൾക്കു ഹൃദയവും രു പേർക്ക് ഓരോ കണ്ണും മറ്റു ര പേർക്ക് ഓരോ വൃക്കയുമാണ് ആവശ്യം. നിങ്ങളുടെ മകന്റെ ശരീരത്തിൽ നിന്ന് ഈ അവയവങ്ങളെടുക്കാൻ അനുവദിക്കുന്നുവെങ്കിൽ അതു വലിയ സേവനമായിരിക്കും. ഇവ്വിഷയകമായി മതവിധി എന്തെന്നു മനസ്സിലാക്കുന്നതിനു, സഊദി പണ്ഢിത സഭ ഹി:1402 ദുൽഖഅദ 6-നു എടുത്ത തീരുമാനത്തിന്റെയും സഊദി ഫിഖ്ഹ് കൗൺസിൽ അതിന്റെ മൂന്നാം സമ്മേളനത്തിൽ ഒമാനിൽ എടുത്ത തീരുമാനത്തിന്റെയും കോപ്പികൾ അവർ ആ സ്ത്രീയെ കാണിച്ചു.

അചഞ്ചല വിശ്വാസത്തിന്റെയും നിരുപമ സഹനത്തിന്റെയും ഉടമയായ ആ മുസ്ലിം വനിത അതിന് അനുമതി നല്കി. 'യഹ്യാ'യുടെ ഹൃദയം സുഡാൻകാരനായ 8 വയസ്സുകാരനും ഒരു വ്യക്ക് ഒരു യമനീ ബാലനും മറ്റൊരു വ്യക്ക് സഊദി പുരുഷനും കണ്ണുകൾ രു സഊദി വനിതകൾക്കും മാറ്റി വയ്ക്കപ്പെട്ടു. അഞ്ചു വ്യക്തികൾ അല്ല അഞ്ചു കുടുംബങ്ങൾ ഇതു മുഖേന നവജീവൻ വീടുത്തു. കൃതജ്ഞതയുടെയും പ്രശംസയുടെയും പൂച്ചുകൾ ആ വിശാല മനയായ സ്ത്രീയെ വീർപ്പുമുട്ടിച്ചു.

ഇത്തരം അവയവ മാറ്റ സംഭവങ്ങൾ ഇന്നു ലോകത്തു സുലഭമാണ്. ആധുനിക ശാസ്ത്രത്തിന്റെ ഈ മഹത്തായ കഴിവ് ഒരു വശത്തു സദുദ്ദേശപരമായി ഉപയോഗപ്പെടുത്തുമ്പോൾ, മറുഭാഗത്തു ദുരുദ്ദേശപൂർവ്വം അതു ദുരുപയോഗപ്പെടുത്തുന്നുവെന്നതു വളരെ ഖേദകരമാണ്. കുട്ടികളെയും മറ്റും തട്ടിക്കൊ പോയി വൃക്ക, കണ്ണ് തുടങ്ങിയ വിലപ്പെട്ട അവയവങ്ങൾ അപഹരിച്ചെടുത്ത് അമേരിക്ക തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളിലെ കുബേര രോഗികൾക്കു വിൽക്കുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. പാവപ്പെട്ടവർ ജീവിക്കുന്ന മൂന്നാംലോക രാഷ്ട്രങ്ങളിൽ നിന്നാണ് ഇങ്ങനെ മനുഷ്യാവയവങ്ങൾ അപഹരിക്കപ്പെടുന്നത്. ബംഗ്ലാദേശിൽ നിന്നും തട്ടിക്കൊപോയ ചിലർ പിന്നീട് അവരുടെ നാടുകളിലേക്കു തിരിച്ചയയ്ക്കപ്പെടുമ്പോൾ അവർ പലവിധ ശസ്ത്രക്രിയകൾക്കും വി ധരായതായും പല അവയവങ്ങളും അവരിൽ നിന്നു മോഷ്ടിക്കപ്പെട്ടതായും കത്തിയിട്ടു്. അപഹത ചരക്കുകളിൽ സിംഹഭാഗവും വിറ്റഴിക്കപ്പെടുന്നത് അമേരിക്കയിലാണ്. മറ്റു വികസിത-വികസ്വര രാഷ്ട്രങ്ങളിലും ഈ പ്രവർത്തനം സുലഭമായി നടക്കുന്നു (AL MUSLIMUN WEEKLY 10-11-1988).

അവയവ പുനഃസ്ഥാപനത്തിന്റെ വൈദ്യശാസ്ത്ര ചരിത്രം 20-ാം നൂറ്റാിലേക്കു തിരിച്ചു പോകുന്നു. കാരണം, വേർപ്പെട്ട അവയവം പുനഃസ്ഥാപിക്കുന്നതിനു വേി ജന്തുക്കളിൽ നടത്തിയ ഒന്നാമത്തെ പരീക്ഷണം അഉ 1903-ലാണു നടന്നത്. അവയവ പുനഃസ്ഥാപന പ്രക്രിയയുടെ രൂപത്തെ സംബന്ധിച്ച് പ്രഥമ പ്രോട്ടോകോൾ ഉായത് 1944-ലാണ്. മനുഷ്യാവയവത്തിന്റെ പ്രഥമ പുനഃസ്ഥാപന ശസ്ത്രക്രിയ നടന്നത് 1962-ലാണ്. 12 വയസ്സുള്ള ഒരു കുട്ടിയുടെ വേർപെട്ട കെ പുനഃസ്ഥാപിച്ചു കൊാണ് ഇതു സാധിച്ചത്. പിന്നീട് ഈ ചികിത്സാരീതിക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചുരപ്രചാരം സിദ്ധിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായത്തോടെ, വേർപ്പെട്ട വിരലുകളുടെ റീപ്ലാന്റേഷൻ 92 ശതമാനവും ഇന്നു വിജയിക്കുന്നു് (അൽ ബയാൻ. യു.എ.ഇ. 1990 ജനുവരി 28).

Created at 2025-01-17 08:26:17

Add Comment *

Related Articles