
Related Articles
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
വിട്ടുമാറാത്ത തലവേദന
-
CHILDREN
വെള്ളത്തിലും പപ്പടം പൊരിക്കാം
പട്ടണത്തിൽ തുണിക്കട നടത്തുകയാണ് അക്ബർ. ഒരു ദിവസം അക്ബറിന്റെ കടയിൽ ഒരു ചെറുപ്പക്കാരൻ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് ജമാൽ ദാരിദ്ര്യം കൊ് പൊറുതിമുട്ടി വന്നതാണ്. വല്ല ജോലിയും തന്നാൽ ഉപകാരമായി.
“ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കിൽ ആ നിമിഷം നിന്നെ ഞാൻ പിരിച്ചു വിടും.” അക്ബർ പറഞ്ഞു.
ജമാൽ അത് അംഗീകരിച്ചു. ജോലിക്കു ചേർന്നു. ഒരു നാൾ ധനികയായ ഒരു സ്ത്രീ അക്ബറിന്റെ കടയിൽ കയറി. അവർ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി
തിരഞ്ഞെടുത്തു. “ഹാ, എന്തൊരുഭംഗി എനിക്കിതുമതി. വില എന്തുതന്നെയായാലും ശരി അവർ പറഞ്ഞു. അക്ബറിന് സന്തോഷമമായി നല്ലൊരു കച്ചവടം നടന്നല്ലോ. പക്ഷേ, ജമാൽ പെട്ടെന്ന് പറഞ്ഞു: ഇത്താ ആ സാരി എടുക്ക... പഴക്കം കാരണം അതൽപം പിഞ്ഞിയിട്ടു്. ഇതു കേട്ടപ്പോൾ ആ സ്ത്രീ ആ സാരി മാറ്റി വേറൊന്നു വാങ്ങി. തിരിച്ച് പോയി. ആദ്യം എടുത്ത സാരിയേക്കാൾ വിലകുറഞ്ഞതായിരുന്നു പിന്നീടെടുത്തത്.
അക്ബറിന് വന്ന ദേഷ്യം പറയാനുണ്ടോ? അയാൾ ജമാലിനോട് കയർത്തു: “ഹും അവർ വിലകൂടിയ സാരിവാങ്ങുമ്പോൾ നീയെന്തിനാ തടഞ്ഞത് ജമാൽ പറഞ്ഞു: മുതലാളിയല്ലേ പറഞ്ഞത് സത്യസന്ധമായി ജോലി ചെയ്യണമെന്ന്. അതു കൊാണ് ഞാൻ അങ്ങനെ പറഞ്ഞത്. “എടാ... എന്നോട് കളവു കാണിക്കരുതെന്നാ ഞാൻ പറഞ്ഞത്. നിന്നെപ്പോലുള്ള മന്മാരെ ജോലിക്ക് നിർത്തിയാൽ കച്ചവടം പൊളിയും, വേഗം സ്ഥലം വിട്ടോ.”
ജമാൽ എത്ര അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ അക്ബർ അയാളെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടു. പിറ്റേദിവസം മുതൽ അക്ബറിന്റെ കടയിൽ തിരക്കു കൂടാൻ തുടങ്ങി. ധനികരായ പലരും വിലകൂടിയ പട്ടുവസ്ത്രങ്ങൾ വാങ്ങാൻ അവിടെ വരാൻ തുടങ്ങി. അതോടെ അക്ബറിന്റെ ലാഭവും വർദ്ധിച്ചു.
അങ്ങനെയിരിക്കെയാണ്. മുമ്പ് ജമാൽ ഉള്ളപ്പോൾ പട്ടുസാരി വാങ്ങാൻ വന്ന സ്ത്രീ വീ വന്നത്. വന്നയുടനെ അവർ ചോദിച്ചു: എവിടെ നിങ്ങളുടെ ആ പഴയ ജോലിക്കാരൻ? അക്ബർ ചിരിച്ചുകൊ് പറഞ്ഞു. “ഞാൻ അവനെ പറഞ്ഞുവിട്ടു. അവനു കച്ചവടം ചെയ്യാനൊന്നും അറിയില്ലെന്നേ.. വെറും മനാ..."
ഇതു കേട്ടപ്പോൾ ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “അതു കഷ്ടമായി ആ ജോലിക്കാരൻ കാരണമാണ് നിങ്ങളുടെ ഈ കടക്ക് ഇത്രപേരും പ്രശസ്തിയും ലഭിച്ചത്. അന്ന് അയാൾ പറഞ്ഞ കാരണമല്ലേ ഞാൻ ആ സാരി വാങ്ങാതിരുന്നത്. അതിന് ശേഷം ഞാൻ എന്റെ പരിചയക്കാരോടെല്ലാം നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് പറഞ്ഞു. തുണികൾക്ക് വല്ലകേടും ഉങ്കിൽ കടയിലെ ആളുകൾ തന്നെ പറഞ്ഞ് തരും എന്ന് കേട്ടപ്പോൾ എല്ലാവർക്കും സ ന്തോഷമായി. അങ്ങനെയാണ് അവരെല്ലാം ഇവിടെ വന്ന് വസ്ത്രം വാങ്ങാൻ തുടങ്ങിയത് അതുകേട്ടപ്പോൾ അക്ബർ മിഴിച്ച് നിന്നുപോയി. സത്യസന്ധതയുടെ വില അയാൾക്ക് മനസ്സിലായി. അയാൾ വീം ജമാലിനെ കടയിലേക്ക് വിളിച്ചു വരുത്തി. ജമാലിന് സന്തോഷമായി അക്ബറും ജമാലും സത്യസന്ധമായി കച്ചവടം തുടർന്നു. വീം അഭിവൃദ്ധിയിലേക്ക് കുതിച്ചു.
Created at 2025-01-11 08:21:49