ജ്യോതിഷം

ഗോളങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രം രൂ്. ഒന്ന് ജ്യോതി ശാസ്ത്രവും മറ്റൊന്ന് ജ്യോതിഷവും. ഇതിൽ ഒന്നാമത്തേത് പഠിക്കാം. പഠിക്കണം. ര ാമത്തേത് പഠിക്കാൻ പാടില്ല. നക്ഷത്രങ്ങളുടെ ഉദയവും അസ്തമയവും ചലനവുമായി ബന്ധപ്പെടുത്തിക്കൊ ഭൂമിയിൽ വ്യക്തികളുടെ ജീവിത കാര്യങ്ങളെ നിയന്ത്രിക്കാൻ നോക്കുന്ന ഏർപ്പാടാണ് ജ്യോതിഷം. ജ്യോത്സ്യന്മാരാണ് ഈ ഏർപ്പാട് ഒരുക്കുന്നത്. രാഹുകാലം നീങ്ങിയോ എന്ന് നോക്കി ഗ്രഹപ്രവേശം, വിവാഹം, ഇലക്ഷന് നോമിനേഷൻ കൊടുക്കൽ എന്നിവ കേട്ടുവരുന്ന ആഭാസങ്ങളാണ്.
ചില സമൂഹങ്ങൾ ഈ ആഭാസത്തിൽ മുങ്ങിക്കിടക്കുന്നു. എന്നാൽ നക്ഷത്രങ്ങളുടെ വരവും പോക്കും കേവലം തീവിയുടെ വരവും പോക്കും പോലെയാണ്. തീവി സ്റ്റേഷൻ വിട്ടു പോയതിന്ന് ശേഷം മതി വിവാഹ ചടങ്ങ് എന്ന് പറയുന്നത് പോലെയാണ് രാഹുകാല നീക്കം കാത്തിരിക്കൽ. ദമ്പതികളുടെ ഭാവിയെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കാൻ തീവിയുടെ സ്റ്റേഷൻ നിൽപിനോ സ്റ്റേഷൻ വിടലിനോ സാദ്ധ്യമല്ല. ജാതകം നോക്കലും മുഹൂർത്തം കണക്കാക്കലും ഹിന്ദുക്കൾക്കിടയിൽ വ്യാപകമാണ്. ഈ വക പഞ്ചാംഗങ്ങൾ നിർമ്മിക്കുന്നതിൽ മത്സരിക്കുകയാണ് മാതൃഭൂമിയും, കേരള കൗമുദിയും ഒപ്പം മനോരമയും. “നിങ്ങളുടെ ഈ ആഴ്ചയിൽ” എന്ന് പറഞ്ഞ് വിഡ്ഢിത്തം കെട്ട ബഹുജനത്തെ അഭിഷേകം ചെയ്തു ഈ പ തങ്ങളെല്ലാം. എന്നാൽ ആ വക നിഷിദ്ധ കാര്യങ്ങളിലൊന്നും മുസ്ലിംകൾ ചെന്ന് തലയിടരുത്. വിവാഹത്തിന് ജാതകം നോക്കരുത്. സ്വഫർ മാസത്തിന് ഒരു ന്യൂനതയുമില്ല. ന്യൂനതയാരോപിച്ച് കല്യാണം മാറ്റിവെക്കരുത്. നോമിനേഷൻ കൊടുക്കാൻ രാഹുകാലം നോക്കരുത്. മുസ്ലിമിന്റെ ദിനരാത്രങ്ങളെ അന്ധവിശ്വാസം കെട്ട് നിർവ്വീര്യമാക്കിക്കളയാൻ പാടില്ല. ഏത് രാവും ഏത് പകലും ഏത് മണിക്കൂറും ഏത് നിമിഷവും നമുക്ക് തീവിപോലെയാണ്. നമ്മുടെ ജീവിത കാര്യങ്ങളിൽ അവയ്ക്ക് ഒരു വിധ സ്വാധീനവുമില്ല. എല്ലാം അല്ലാഹു നിയന്ത്രിക്കുന്നു.

വേലിയേറ്റമുള്ളപ്പോൾ സുന്നത് കല്യാണം നടത്താൻ ആ ചടങ്ങ് നടത്തുന്നവർ കൂട്ടാക്കാത്തത് ജ്യോതിഷത്തിന്റെ പേരിലല്ല, മറിച്ച് ജ്യോതിശാസ്ത്രത്തിന്റെ പേരിലാണ്. പെട്രോൾ പമ്പിന്റെയടുത്ത് എത്തുമ്പോൾ ബീഡിവലിച്ച് കൊിരക്കുന്നവനോട് കെടുത്തിക്കളയാൻ പമ്പിലെ ജീവനക്കാരൻ പറയുന്നത് പോലെയാണത്. അവിടെ ഭാഗ്യനിർഭാഗ്യത്തിന്റെ വിഷയമില്ല. തീപിടിക്കാൻ എളുപ്പമുള്ള പദാർഥമാണ് ഓയൽ. അത് കൊ് കരുതണം. എന്നപോലെ വേലിയേറ്റമുള്ള സമയം മുറിവ് പറ്റിയാൽ രക്തം കൂടുതൽ ഒഴുകാം. അത് കൊ് സൂക്ഷിക്കണം. കേവലം പ്രകൃതി നിയമങ്ങൾ.

നബി (സ്വ) പറഞ്ഞു. ഖദറിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയാൽ നിങ്ങൾ ആ സം സാരം നിർത്തുക. നക്ഷത്രങ്ങളെ ചർച്ചക്ക് വിധേയമാക്കിയാൽ ആ സംസാരം നിർത്തുക. എന്റെ സ്വഹാബിമാരെ ചർച്ചാ വിഷയമായി വലിച്ചിട്ടാൽ ആ സംസാരം നിർത്തുക (ത്വബ്റാനി). ഇവിടെ നക്ഷത്രങ്ങളെ ചർച്ചയ്ക്കിടുക എന്നത് കൊ് ഉദ്ദേശിച്ചത് ജ്യോത്സ്യമാണ്. ജ്യോതിശാസ്ത്രമല്ല. രാഹുകാലവും രാശിയും ഗുളികകാലവും മറ്റും ചർച്ചയ്ക്ക് വന്നാൽ ഉടൻ ആ സംസാരം നിർത്തണം. ചർച്ച ചെയ്യേതായ ഒരു വിഷയമേ അല്ല അത്. ഗോളങ്ങൾ മനുഷ്യന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നില്ലെന്ന വിശ്വാസം വെച്ച് പുലർ ത്തുന്ന മുസ്ലിം നബി (സ്വ) നിർദ്ദേശിച്ച സമയങ്ങളെയും ദിവസങ്ങളെയും പ്രത്യേകതയോടെ കാണുന്നുമു്. എല്ലാ ദിവസവും പ്രഭാതം ഇതര സമയങ്ങളേക്കാൾ മഹിമയുറ്റതാണ്. തിങ്കൾ വെള്ളി ദിവസങ്ങൾക്കും പ്രത്യേകതയു്. റമദാൻ മാസത്തിന് മറ്റ് മാസങ്ങളെക്കാളും ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾക്ക് മറ്റുള്ള ദിവസങ്ങ ളെക്കാളും പ്രത്യേക പദവിയു്. യാത്ര പുറപ്പാട്, ഗൃഹപ്രവേശം തുടങ്ങിയ കാര്യങ്ങൾ ഏത് സമയത്തുമാവാമെങ്കിലും കൂടുതൽ നല്ലത് പ്രഭാതത്തിലാണ്. ഉറക്കക്ഷീണം തീർന്ന് പുതുമയിലേക്ക് കാലെടുത്ത് വെച്ച് ആ നിമിഷങ്ങളിൽ കർമ്മകുശലത ധാരാളമായിരിക്കും. എന്തും തുടങ്ങാൻ നല്ലത് കർമ്മകുശലതയിൽ തന്നെ. ഇത് ജ്യോതിഷമല്ല.

അതുപോലെ തലയിൽ നിന്ന് ദുഷിച്ച രക്തം വലിച്ചെടുക്കുന്ന ചികിത്സാരീതിയായ കൊമ്പ് വെക്കൽ പ്രക്രിയ നടത്തുന്നത് കാലത്ത് ഒന്നും കഴിക്കാതെ വെറും വയറ്റിലാവുന്നതാണ് നല്ലത് എന്ന് നബി (സ്വ) പറഞ്ഞിട്ടു്. മാത്രമല്ല, കൊമ്പുവെക്കൽ വെള്ളി, ശനി, ഞായർ, ബുധൻ എന്നീ നാലു ദിവസങ്ങളിൽ അരുത് എന്നു നബി (സ്വ) പറഞ്ഞിരിക്കുന്നു. വ്യാഴം, തിങ്കൾ, മാസം 17 ചൊവ്വ ഈ ദിവസങ്ങളിലായിരിക്കണം ശസ്ത്രക്രിയ. ബുധനാഴ്ചയാണ് അയ്യൂബ് നബി (സ്വ) ന് ബലാഅ് തട്ടിയത്. വെള്ളപ്പാണ്ഡ്, കുഷ്ട രോഗം എന്നിവ പ്രത്യക്ഷപ്പെടുന്നതും ബുധനാഴ്ച രാവിലോ പകലിലോ ആയിരിക്കും. (ഇബ്നുമാജഃ) സ്വഫർ മാസത്തിന് അനൗചിത്യമു ധാരണ പ് മുതൽക്കേ മനുഷ്യരിലു്. ഇസ്ലാം ഈ ധാരണ തിരുത്തുന്നു. നബി (സ്വ) പറഞ്ഞു:

രോഗം പകരുക എന്നതില്ല (ഓരോരുത്തരിലെ രോഗത്തെയും വേറെ വേറെ സൃഷ്ടിക്കലാണുള്ളത്) പക്ഷികളെക്കൊാ മറ്റോ ലക്ഷണം നോക്കി അറിവും ഇല്ല. മൂങ്ങയെക്കൊ ലക്ഷണം അറിവില്ല. സ്വഫർ മാസം ലക്ഷണം കെട്ടതല്ല (ബുഖാരി). മറ്റൊരു ഹദീസിൽ "രാശി നോട്ടമില്ല എന്നു് (മുസ്ലിം). ഭൂതപ്രേതാദികളിലും പൊട്ടിച്ചെകുത്താനിലും വിശ്വസിച്ച് പേടിയ്ക്കാറുായിരുന്നു പൂർവ്വികർ. ഇസ്ലാം ഈ ധാരണയും തകർത്തു. നബി (സ്വ) പറഞ്ഞു: പൊട്ടിച്ചെകുത്താന്റെ വഴിതെറ്റിക്കലും മറ്റുദാഹവും ഇല്ല. ഏത് രാത്രിയിലും ധൈര്യമായി എവിടെയും സഞ്ചരിക്കാം. വെപ്രാളത്തോടെയും അന്തവിശ്വാസത്തോടെയുമാണ് നടത്തമെങ്കിൽ അതിന്റെ പ്രതിഫലനമായെന്ന് വരും. എന്നിട്ട് പൊട്ടിച്ചെകുത്താന്റെ അക്കയിൽ വരവ് വെക്കുകയും ചെയ്യും. നബി (സ്വ) യാത്ര പോവുമ്പോൾ ഓരോ കുന്നും മലയും കയറുമ്പോൾ തക്ബീർ മുഴുക്കിക്കൊിരിക്കുമായിരുന്നു. സ്വഹാബിമാരും ഒപ്പം മിതമായ ശബ്ദത്തിൽ തക്ബീർ മുഴക്കും. ജിന്നുകളുടെയും പിശാചുക്കളുടെയും ആവാസ കേന്ദ്രമാണെങ്കിൽ ഈ തക്ബീർ മുഴക്കം കെട്ട് നിർഭയമായി യാത്രചെയ്യാം. ചുരുക്കത്തിൽ ചെകുത്താനെ പേടിച്ചുകൊ് ഒരിടത്തും കറങ്ങാൻ മടി. എവിടെയും പോവാം. ഏത് ദ്വീപിലും പോവാം. കാട്ടിലും പോവാം. തക്ബീർ ചൊല്ലിക്കൊിരിക്കണം. അറബ് നാടുകളിലെ വിജനമായ മണൽക്കാടുകളിലൂടെയും ചമ്പൽ കാടുകളിലൂടെയും വിയോടിക്കി വരുന്ന ഡ്രൈവർമാർ അവിടങ്ങളിൽ പൊട്ടിച്ചെകുത്താൻ വഴിതെറ്റിക്കുമെന്ന് ഭയന്ന് ജോലി ചെയ്യാൻ മടിക്കേതില്ല. മനുഷ്യപിശാചിനെയും തത്തുല്യമായതിനെയും ഭയന്നാൽ മതി.
ഒരു വിധ ചേരയും കറുത്ത പൂച്ചയും മൂങ്ങയും അശുഭലക്ഷണങ്ങളാണെന്ന് വിവരദോഷികൾ പറയുന്നയാതൊന്നും ഒരു മുസ്ലിമിന്ന് തടസ്സമാവില്ല. ആ വകയിൽ വല്ല വാസും തോന്നിയാൽ ഉടൻ പറയണം.
നാഥാ! നന്മയെ തരാൻ നിനക്കല്ലാതെ പറ്റില്ല. തിന്മയെ ചെറുക്കാനും നിനക്കേ പറ്റൂ. ആരാധനക്ക് ശക്തിതരലും തിന്മയിൽ നിന്ന് മാറ്റലും നീ മാത്രം (അബുദാവൂദ്). ജ്യോത്സ്യന്മാർ, പിശാചിന്റെ സേവയുള്ളവർ, സിഹ്റ് ചെയ്യുന്നവർ, കൈനോട്ടക്കാർ, പ്രശ്നം വെക്കുന്നവർ ഇങ്ങനെ പല വിധ ദുശ്ശക്തികളും അന്തവിശ്വാസത്തിന്റെ മറവിൽ ഉപജീവനം കഴിക്കുന്നു. ഇത്തരക്കാരെ സമീപിക്കാൻ പാടില്ല. പിശാചിനെ സേവിക്കുന്നവർ പിശാചിന്റെ ഇഷ്ട വിഷയമായ ശിർകിന്റെ മറവിലേ പ്രവർത്തക്കുകയുള്ളു. പ്രശ്നം വെക്കുന്നവരും കൈനോട്ടക്കാരും ഗണിക്കുകയാണ്. ഒരു വൈദ്യന്റെ രോഗ നിർണ്ണയം പോലെയല്ല ഇവരുടെ ഗണിക്കൽ. ഡോക്ടർക്ക് നിഗമനത്തിലെത്താൻ അനുവദനീയമായ മാധ്യമങ്ങളു്. എന്നാൽ ഈ പറഞ്ഞ കൂട്ടർക്ക് അത്തരം മാധ്യമമില്ല. നബി (സ്വ) പറയുന്നു:
അല്ലാഹുതആലാ നക്ഷത്രങ്ങളെ മൂന്ന് കാര്യത്തിന് സൃഷ്ടിച്ചിരിക്കുന്നു. ഒന്ന് ആകാശത്തിന് അലങ്കാരം. സ് പിശാചിനെ എറിയാൻ. മൂന്ന് വഴിയറിയാൻ. എന്നിരിക്കെ ഇതല്ലാത്ത ഒരു വ്യാഖ്യാനതലം വല്ലവനും പടച്ചാക്കിയാൽ അവൻ പിഴച്ചു (ആയൂസ്) നഷ്ടപ്പെടുത്തി. അറിയാത്തതിന്റെ കാര്യത്തിൽ അറിവാളന്റെ വേഷം കെട്ടി (ബുഖാരി).
ഒരു റിപ്പോർട്ടിൽ ഇത് കൂടിയും അല്ലാഹുവാണ് സത്യം. അവൻ ഒരൊറ്റ നക്ഷത്രത്തിലും ഒരാളുടെയും ജനനത്തെയോ ഭക്ഷണത്തെയോ മരണത്തെയോ വെച്ചിട്ടില്ല. അല്ലാഹുവിന്റെ മേൽ നുണ നിർമ്മിക്കുക മാത്രമാണവർ ചെയ്യുന്നത്. എന്തിനുമേതിനും നക്ഷത്രത്തെ കാരണമാക്കുന്നു അവർ.

ജാതകം നോക്കിയും രാശി നോക്കിയും ജീവിതത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ പാടില്ലന്ന് ചുരുക്കം. മുസ്ലിമിന്റെ ദിനരാത്രങ്ങൾ ഇസ്ലാമിക നിയമ പ്രകാരം കഴിച്ച് നടത്തുക. അല്ലാഹുവിന്റെ ദിക്കിൽ ഭാഗമായിട്ടുള്ള താല്ലാത്ത വല്ല അംശവും ഒരാൾ നക്ഷത്ര വി ജ്ഞാനമെന്ന പേരിൽ (ഒരു അദ്ധ്യായമെങ്കിലും) കൊളുത്തിയെടുത്താൽ സിഹ്റിന്റെ ഒരു നാളം കൊളുത്തിയെടുത്തു. ജ്യോത്സ്യൻ പിശാച് സേവകനാണ്. പിശാച് സേവകനാവട്ടെ, സിഹ്റുകാരനും. സിഹ്റുകാരൻ കാഫിറുമാവുന്നു (റസീൻ). ഗ്രഹനില മോശമാണ് എന്ന വാക്യം കാര്യത്തിലോ തമാശക്കോ ഉരുവിടരുത്. കാലത്തെ കുറ്റം പറയുന്നവൻ അല്ലാഹുവിനെയാണ് കുറ്റം പറയുന്നത്. “എന്റെ കഷ്ടകാലം” എന്ന പ്രയോഗം തെറ്റാണ്. പ്രയോഗിക്കരുത്.

അഗ്നിപൂജയുടെ ബാക്കി പത്രമാണ് ജ്യോതിഷം. അഗ്നി മനുഷ്യന് വെളിച്ചം തരുന്നു. ചുട്ടുനശിപ്പിക്കുകയും ചെയ്യുന്നു. അഗ്നിയെപോലെ തിളങ്ങുന്നുല്ലോ നക്ഷത്രങ്ങളും. അഗ്നിയെ ആരാധിച്ചത് പോലെ മനുഷ്യൻ നക്ഷത്രത്തെയും ആരാധിച്ചു. നക്ഷത്രങ്ങളും മനുഷ്യന് വിജയത്തിന്റെയും പരാജയത്തിന്റെയും വെളിച്ചം കാട്ടാൻ രംഗത്തുന്ന് അഗ്നിപൂജകൾ ധരിച്ചു. ഈ ധാരണയിൽ നിന്നാണ് ജ്യോതിഷം പിറക്കുന്നത്.
ഇന്ത്യയിൽ "ആസാമിനെയാണ് ജ്യോതിഷത്തിന്റെ ജന്മനാടെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ആസാമിന്റെ തലസ്ഥാനം ഗ്വാഹട്ടി. (ഗഊഹാട്ടി) ഇതിന്റെ പഴയ പേര് പ്രാഗ് ജ്യോതിഷപുരം' എന്നാണ്. "ഗ്വഹട്ടിയ്ക്ക് കിഴക്കുള്ള ചിത്രാചലനത്തിലെ നവഗ്രഹ ക്ഷേ ത്രം മുമ്പ് ജ്യോതിഷം സംബന്ധിച്ച് ഗവേഷണ കേന്ദ്രമായിരുന്നു. ഇത് കൊാണ് പ്രാഗ്ജ്യോതിഷപുരം' എന്ന് പേരുായത്.

ജ്യോതിഷത്തിന്റെ ഗവേഷണ ആസ്ഥാനത്ത് നിന്നും പുറത്ത് വരുന്ന ജ്യോത്സ്യന്മാരുടെ വിഷം എത്ര മാരകമാണെന്നോ! "ഇന്ദിര ഗോസ്വാമി' എന്ന സ്ത്രീയുടെ അമ്മയോട് ഒരു ആസാമീ ജ്യോത്സ്യൻ പറഞ്ഞ വാക്കുകൾ: "ഈ പെൺകുട്ടിയുടെ ഗ്രഹനില വളരെ മോശമാണെന്നത് കൊ് അവളെ മുറിച്ചിട്ട് ബ്രഹ്മപുത്രയിലൊഴുക്കുകയാവും ഉത്തമം: ജ്യോത്സ്യന്റെ വാക്കുകൾ മൂലം നേപ്പാളിലെ രാജകുടുംബത്തിലെ പതിനൊന്നിലേറെ പേർ കാഞ്ഞു പോയത് ഇയ്യിടെയാണ്. അതേ, ജ്യോതിഷം വിഷമാണ്. അകന്ന് നിൽക്കുക. "രാമചരിതമാനസം' എന്ന രാമായണ കൃതി എഴുതിയ തുളസിദാസിന്റെ അനുഭവം നോക്കൂ! ചീത്ത നക്ഷത്രത്തിൽ ജനിച്ച കാരണം അദ്ദേഹത്തിന്റെ അച്ഛൻ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. ജ്യോതിഷം സർവ്വകലാശാലകളിലൂടെ അവതരിപ്പിക്കാൻ പിശാചിന്റെ കൂട്ടുകാർ ആഗ്രഹിക്കുന്നുമു്. ശ്രമം തുടങ്ങിയതുമാണ്, തൽക്കാലം വിജയിച്ചില്ല. ഇനിയും ശ്രമിച്ചേക്കും. ജനം എതിർക്കണം. ഇന്ത്യയെ വിവരക്കേടിൽ നിന്ന് രക്ഷിക്കണം.

എന്നാൽ പ്രപഞ്ച പഠനത്തിന്റെ ഭാഗമായി ഗോളങ്ങളെക്കുറിച്ച് പഠിക്കുകയും വേണം. ചൊവ്വയിൽ വെള്ളമുണ്ടോ, ഭക്ഷണമുാ എന്ന അന്വേഷണം സ്തുത്യർഹമാണ്. സൗകര്യങ്ങളുണ് കുപിടിച്ചാൽ ചൊവ്വയാത്രയ്ക്കും ഒരുങ്ങണം. നബി (സ്വ) മിഅ്റാജ് സമയം താിക്കടന്ന് പോയ വഴിയിലേക്ക് ഇന്നിന്റെ മനുഷ്യൻ കണ്ണ് വെക്കുന്നത് അധികപ്പറ്റല്ല.
ദിനരാത്രങ്ങളിലെ വിലപ്പെട്ട നിമിഷങ്ങൾ ചെലവാക്കപ്പെടാൻ അർഹതപ്പെട്ട കാര്യങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന കാര്യമത്രെ മത വിദ്യാഭ്യാസം. ആകയാൽ നമ്മുടെ രാപ്പകലുകൾ ഒന്നാമതായി മത വിദ്യപഠനത്തിനും ശേഷം ഭൗതിക വിദ്യപഠനത്തിനും നീക്കിവെക്കുക.

Created at 2025-01-23 09:55:46

Add Comment *

Related Articles