വെളളത്തിലൂടെ നീന്തുന്ന കല്ല്

ഒരിക്കൽ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികിൽ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനു മാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കിൽ ഈ തടാകത്തിന്റെ അപ്പുറത്തെ കരയിൽ നിൽക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാൻ ആവ ശ്യപ്പെട്ടാലും”. റസൂൽ(സ്വ) കല്ലിനോട് നീന്തി വരാൻ ആംഗ്യം കാണിച്ചു. ആ കല്ല് നിൽക്കുന്നിടത്ത് നിന്ന് പറിഞ്ഞ് വെളളത്തിനു മുകളിലൂടെ ഉരു് വന്ന് റസൂലുല്ലാന്റെ മുമ്പിൽ വന്നു നിന്നു. ഇതുക ഇക്രിമത്ത് പറഞ്ഞു ഞാൻ നിങ്ങളുടെ പ്രവാചകത്വം അംഗീകരിച്ചു.
അപ്പോൾ നബിതങ്ങൾ ഇക്രിമയോട് ചോദിച്ചു: "എന്റെ പ്രവാചകത്വത്തെ അംഗീകരിക്കാൻ താങ്കൾക്ക് ഈ ഒരു അൽഭുത കൃത്യം മാത്രം മതിയോ?"
ഇക്രിമത്ത് പറഞ്ഞു: "ഈ കല്ല് ഇങ്ങോട്ട് വന്നതുപോലെ വെളളത്തിലൂടെ നീന്തി അതിന്റെ പഴയ സ്ഥാനത്തു തന്നെ പോയി നിൽക്കുകയും വേണം."
നബി(സ്വ) ആ കല്ലിനോട് പറഞ്ഞു: “നീ തൽസ്ഥാനത്ത് പോയി നിൽക്കുക." നബിയുടെ നിർദേശം കേട്ടയുടനെ ആ കല്ല് അതിന്റെ യഥാർഥ സ്ഥാനത്ത് തന്നെ പോയി നിന്നു (തഫ്സീറു റാസി 32-125).

Created at 2025-01-11 08:14:12

Add Comment *

Related Articles