Related Articles
-
CHILDREN
നാവെന്ന ചങ്ങാതി
-
CHILDREN
വെള്ളത്തിലും പപ്പടം പൊരിക്കാം
-
ഒരു ദിവസം സുലൈമാൻ നബിയും പരിവാരങ്ങളും കടൽക്കരയിലൂടെ നടക്കുകയായിരുന്നു. വഴിമധ്യേ സുലൈമാൻ നബി(അ) അവരോട് പറഞ്ഞു. “നിങ്ങൾ ഈ കടലിൽ മുങ്ങിനോക്കുക. അവരെല്ലാവരും മുങ്ങിനോക്കി. അൽപം കഴിഞ്ഞു എല്ലാവരും തിരിച്ചുവന്നു. നബി ചോദിച്ചു. “നിങ്ങൾക്ക് വല്ലതും കാണാൻ സാധിച്ചുവോ?”
അവർ പറഞ്ഞു: “ഇല്ല.” നബി അവരുടെ കൂട്ടത്തിൽ പെട്ട ഇത് എന്ന ജിന്നിനോട് പറഞ്ഞു. “ഇഫ്രീത് താങ്കൾ ഇതിന്റെ അടിയിൽ മുങ്ങിനോക്കുക.
ഇഫ്രീത് മുങ്ങി. മനോഹരമായ ഒരു ഖുബ്ബ കു. ജിന്ന് നബിയുടെ അടുത്ത് വന്ന് പറ ഞ്ഞു: “ഞാൻ ഒരു ഖുബ്ബ കൂ"
അതു എടുത്തുകൊുവരാൻ നബി നിർദ്ദേശിച്ചു. ഇഫ്രീത് വീം മുങ്ങി ഖുബ്ബ കരക്കെത്തിച്ചു. മനോഹരമായ ആ ഖുബ്ബ എല്ലാവരേയും അത്ഭുതപ്പെടുത്തി. അതിന് ഒരു വാതിലായിരുന്നു. വാതിലിൽ നബി മുട്ടിനോക്കി. വാതിൽ തുറന്നു. അതിനകത്ത് ഒരു മനുഷ്യൻ നിസ്കരിക്കുന്നതാണ് നബിയും കൂട്ടരും കത്. നബി അദ്ദേഹത്തോട് ചോദിച്ചു: “എങ്ങനെയാണ് നിങ്ങൾ ഇതിനുള്ളിൽ എത്തിപ്പെട്ടത്."
അപ്പോൾ അയാൾ പറയാൻ തുടങ്ങി. എനിക്ക് വൃദ്ധരായ മാതാപിതാക്കളായിരുന്നു. എന്റെ ഉപ്പ മരിക്കുന്നത് വരെ ഉപ്പ ഞാൻ ശുശ്രൂഷിച്ചു. ഉപ്പ മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, എന്റെ മകനെ നല്ലനിലയിൽ നീ ഏറ്റെടുക്കേണമേ. ഉമ്മയെയും ഞാൻ അവർ മരിക്കുന്നത് വരെ ശുശ്രൂഷിച്ചു. ഉമ്മയും മരിക്കുന്നതിന് മുമ്പ് ദുആ ചെയ്തു. അല്ലാഹുവേ, ഈ എന്റെ ഓമനമകനെ പിശാച് സ്പർശിക്കാത്ത സ്ഥലത്ത് ജീവിക്കാൻ തൗഫീഖ് ചെയ്യേണമേ. യുവാവ് തുടർന്നു. ഒരു ദിവസം ഞാൻ കടൽക്കരയിലൂടെ നടക്കവെ ഒരു ഖുബ്ബ കൂ. അതിന്റെ സമീപത്തേക്ക് ചെന്നപ്പോൾ അതിന്റെ വാതിൽ തുറക്കുകയും എന്റെ പിന്നിൽ നിന്ന് ആരോ എന്നെ അതിനകത്തേക്ക് തളളുകയും ചെയ്തു. ഞാൻ അതിനകത്തായി. എന്നെ വഹിച്ച് ആ ഖുബ്ബ ആഴിയിലേക്ക് താണു.
സുലൈമാൻ നബി ചോദിച്ചു: നിങ്ങളുടെ ഭക്ഷണം എന്താണ്? എവിടെ നിന്നാണ് നിങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നത്? ഇതിന്റെ ഉളളിൽ ആരാണ് നിങ്ങൾക്ക് ഭക്ഷണം തരുന്നത്?
യുവാവ് പറഞ്ഞു: ഇതിൽ ഒരു തളികയും. ഭക്ഷണസമയമായാൽ തളികയിൽ വിഭവസമൃദ്ധമായ ഭക്ഷണം പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് ഇതുവരെയും ഞാൻ കഴിച്ചത്.
നബി വീം ചോദിച്ചു: “താങ്കൾ ഞങ്ങളുടെ കൂടെ വരുന്നോ?” യുവാവ് പറഞ്ഞു: “ഇല്ല. എന്നെ ആഴിക്കടിയിൽ തന്നെ വെച്ചാൽ മതി.
നബിയുടെ നിർദ്ദേശ പ്രകാരം ഇത് ഖുബ്ബ വീം ആഴിക്കടിയിൽ കൊ വെച്ചു.
മാതാപിതാക്കൾക്ക് നന്മചെയ്യുന്നവർക്കുളള പ്രതിഫലം എത്ര മഹത്തരമാണെന്ന് കൂട്ടുകാർക്ക് ബോദ്ധ്യമായില്ലേ!
Created at 2025-01-08 13:30:38