ഇസ്ലാമും പരിസ്ഥിതിയും

ഇസ്ലാമിക നാഗരികതയിലെ ശാസ്ത്രം, സാങ്കേതികവിദ്യ, വാസ്തുവിദ്യ, നഗരാസൂത്രണം തുടങ്ങിയവ പ്രകൃതിയുമായി താളൈക്യം പുലർത്തുന്നവയായിരുന്നു. മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഇസ്ലാമികശാസ്ത്രം ചെയ്തത്. മനുഷ്യന്റെ ആവശ്യങ്ങളും പ്രകൃതിയുടെ ഭാവങ്ങളും തമ്മിലുള്ള സന്തുലനം ഉറപ്പാക്കിക്കൊായിരുന്നു | ഇസ്ലാമിക ശാസ്ത്രത്തിന്റെ വളർച്ച. ഇസ്ലാമിക ലോകത്തെങ്ങും ജീവിതം പൂവിട്ടത് പ്രകൃതിയുമായുള്ള നിര ന്തരവും സൗഹൃദപൂർണവുമായ ഇടപെടലിലൂടെയാണ്.
അല്ലാഹുവിൽ നിന്ന് ലഭിച്ച അമാനത്തായാണ് പ്രകൃതിയെ ഇസ്ലാം കണക്കാക്കുന്നത്. അതിനു ദോഷം ചെയ്യുന്ന ഏതുതരം പ്രവൃത്തിയെയും ഈശ്വരനിന്ദയായി മുസ്ലിംകൾ കണക്കാക്കിയിരുന്നു. ഇസ്ലാമിക ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ ഈ ബോധം സുപ ധാനമായ പങ്കുവഹിച്ചിട്ടു. ജീവിതായോധനത്തിനായുള്ള പ്രവർ ത്തനങ്ങളിൽ നീ ഭൂമിയിൽ എന്നെന്നും ജീവിക്കുന്നവനെപ്പോലെ പെരുമാറുക' എന്ന് പ്രവാചകൻ ഉദ്ബോധിപ്പിച്ചു. ഭൂമിയിൽ ശാശ്വതമായി വസിക്കുന്നവനു കേ കരുതലോടെയാകണം പ്രകൃതിയുമായും പരിസരവുമായും ഇടപെടേത് എന്ന പാഠം ഈ പ്രവാചക വചനം ഉൾക്കൊള്ളുന്നു. വരുംതലമുറകൾക്കുവേി മാത്രമല്ല തനിക്കുവേി തന്നെയുമാണ് തന്റെ പരിശ്രമങ്ങൾ എന്ന ആത്മാർഥതയാണ് ഓരോ വ്യക്തിയിൽ നിന്നും പ്രവാചകൻ ആവശ്യപ്പെട്ടത്. “ലോകാവസാനത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷമാണ് നിങ്ങൾ ജീവിച്ചിരിക്കുന്നതെങ്കിലും കൈയിലുള്ള തൈ നടുക എന്നു പ്രവാചകൻ ഉപദേശിച്ചു. സസ്യലതാദികൾക്കോ അരുവികൾക്കോ ഭൂമിയിലെ ജീവജാലങ്ങൾക്കോ ഹാനികരമാവുന്ന വിധത്തിൽ ഇസ്ലാമിക
ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും വികസിക്കാൻ സാധിക്കുമായിരുന്നില്ല. എന്തുകൊ ന്നാൽ ഇസ്ലാമിക ശാസ്ത്രത്തിന് ഇസ്ലാമിക ലോകവീക്ഷണത്തിൽ നിന്നു വേറിട്ട അസ്തിത്വം സാധ്യമല്ല.


പ്രവാചകനുശേഷം ഉസ്മാനിയാ ഖിലാഫത്തിന്റെ പതനം (1921) വരെ ഇസ്ലാമിക നാഗരികത പ്രൗഢിയോടെ നിലകൊ. പിന്നീടായ പാശ്ചാത്യാധിനിവേശമാണ് മുസ് ലിം നാടുകളിൽ നിന്ന് ഇസ്ലാമിക നാഗരികതയുടെ തനതു ചിഹ്നങ്ങളെ പിഴുതെറിയുകയും തൽസ്ഥാനത്ത് പരിസ്ഥിതി വിരുദ്ധമായ വികസന മാതൃകകൾ സ്ഥാപിക്കുകയും ചെയ്തത്. മുസ്ലിം നാഗരികത ജന്മം നൽകിയ ശാസ്ത്രവും സാങ്കേതികവിദ്യയും തീർത്തും പരിസ്ഥിതി സൗഹൃദപരമായിരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇസ്ലാമിക കലകളിലും ഭാഷകളിലും പ്രത്യേക പഠനം നടത്തിയിട്ടുള്ള പ്രസിദ്ധ ഭൂഗർഭ ശാസ് ത്രജ്ഞനും ഭാഷാ ശാസ്ത്രജ്ഞനുമായ പർവേസ് മൻസൂർ (സ്റ്റോക്ഹോം യൂനിവേഴ്സിറ്റിയിൽ അധ്യാപകൻ എഴുതുന്നു:
"Within the Islamic perspective then, the debasement of nature by man leads to his own debasement and amounts to a revolt against the creator. In the early days of Islam, this environmental ethics permeated the entire Muslim Society, as can be seen from such products of Muslim technology of that era as irrigation schemes, the physical layout of classical islamic cities like fez, sana'a and isfahan" (S. Paravez manzoor, Environment and Values: the Islamic Perspective, Touch of Midas, editor Ziauddin Sardar, OIP, Goa, P: 161).


“ഇസ്ലാമിക പരിപ്രേക്ഷ്യപ്രകാരം പ്രകൃതിയെ മനുഷ്യൻ കളങ്കപ്പെടുത്തുന്നത് അവന്റെ തന്നെ കളങ്കപ്പെടലിനു വഴിയൊരുക്കും. അതാകട്ടെ സ്രഷ്ടാവിനെതിരായ കലാപത്തിന് തുല്യമാണ്. ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ ഈ പാരിസ്ഥിതിക സദാചാര തത്വം മുസ്ലിം സമൂഹത്തെ മൊത്തം സ്വാധീനിച്ചിരുന്നു. ജലസേചന പദ്ധതികൾ പോലെ യുള്ള അന്നത്തെ മുസ്ലിം സാങ്കേതിക വിദ്യകളിൽ നമുക്കിതു കാണാം. ഫാസ്, സ്വൻ ആണ്, ഇസ്ഹാൻ തുടങ്ങിയ നഗരങ്ങളുടെ ഭൗതിക സംവിധാനത്തിലും അക്കാ ലഘട്ടത്തിലെ കലയിലും കരകൗശല വിദ്യയിലുമെല്ലാം ഇത് കാണാൻ സാധിക്കും."


ശാസ്ത്രത്തെ മൂല്യനിരപേക്ഷമായി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പരി സ്ഥിതി വിരുദ്ധമായ സാങ്കേതിക വിദ്യ ആവിർഭവിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും ഏറെ പുരോഗതി പ്രാപിച്ചിരുന്ന ആദ്യകാല മുസ്ലിം നാഗരികതയിൽ അവ പരി സ്ഥിതിക്ക് ദോഷം ചെയ്യുന്ന രീതിയിൽ മുന്നോട്ടുപോയിരുന്നില്ല. ബോധപൂർവമായ ജാഗ്രത ഇതിനു പിന്നിലായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


ഒരു നൂറ്റാകൊ പാശ്ചാത്യനാഗരികത പരിസ്ഥിതിക്കേൽപിച്ച് പരിക്കുകളുടെ ഭീകരത അറിയുമ്പോഴേ ഇസ്ലാമിക നാഗരികത പ്രകൃതിയോട് പുലർത്തിയ സന്തുലിത സമീപനത്തിന്റെ മാഹാത്മ്യം ബോധ്യപ്പെടുകയുള്ളൂ. പ്രകൃതിയിലെ വസ്തുക്കൾ തമ്മിലുള്ള ആന്തരിക ബന്ധത്തെക്കുറിച്ച് അവബോധം നഷ്ടപ്പെട്ടതാണ് പാശ്ചാത്യ ശാസ്ത്രത്തിന്റെ ഗുരുതരമായ ഒരു പിഴ. പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളും തമ്മിലുള്ള ആന്തരിക ബന്ധത്തിലും ആശ്രിതത്വത്തിലും ഊന്നുന്നതാണ് ഇസ്ലാമിന്റെ പ്രപഞ്ച വീക്ഷണം. “വൈരുദ്ധ്യങ്ങൾ തമ്മിലുള്ള പൊരുത്തമാണ് ലോകത്തിന്റെ തത്വം.'' എന്ന് ജലാലുദ്ദീൻ റൂമി ഈ ആശയത്തെ സംഗ്രഹിച്ചു പറയുന്നു(ഉദ്ധരണം: സയ്യിദ് ഹുസൈൻ നസ്, ഇസ്ലാമിക് സയൻസ്, പുറം 228).


ഊർജോപഭോഗത്തിലും പ്രകൃതിയുമായി പൊരുത്തപ്പെടുന്ന ലളിതമായ രീതികളാണ് ഇസ്ലാമിക നാഗരികത അവലംബിച്ചത്. കാറ്റും സൂര്യതാപവും പ്രധാന ഊർജ സ്രോതസ്സുകളായി ഇസ്ലാമികശാസ്ത്രം ഉപയോഗപ്പെടുത്തി. എളുപ്പം ലഭ്യമായ ഊർജത്ത പരമാവധി സൂക്ഷ്മതയോടെ ഉപയോഗിക്കുക എന്നതായിരുന്നു മുസ്ലിം ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും രീതി.
ധൂർത്തിനും ധാരാളിത്തത്തിനും എതിരായ ഇസ്ലാമിന്റെ സമീപനം പരിസ്ഥിതിയുടെ സ ന്തുലിതത്വപാലനത്തിന് സഹായകമായി വർത്തിച്ച ഘടകങ്ങളിലൊന്നാണ്. പാശ്ചാത്യ മുതലാളിത്ത സംസ്കാരത്തിലേതുപോലെ ആവശ്യത്തിൽ കവിഞ്ഞ ഉത്പാദനം ഇസ് ലാം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ സമീപനം സഹായകമായിട്ടു്.


ഇസ്ലാമിക നാഗരികതയിൽ ജീവിച്ചിരുന്ന ഓരോ വ്യക്തിക്കും പരിസ്ഥിതി സന്തുലിതത്വത്തിന്റെ സൗഭാഗ്യം അനുഭവിക്കാൻ അവസരം ലഭിച്ചിരുന്നു. സയ്യിദ് ഹുസൈൻ നസ് ഈ വസ്തുത ഇങ്ങനെ വിവരിക്കുന്നു:
"Although he has made a profound effect upon this environment over the centuries, the member of dar al Islam, whether living in a city, a village or wandering as a nomad, has lived for the most part in peace and harmony with the world about him. He has taken the natural environment to be his lasting home and not a besieged country to be plundered and laid to waste. Paradoxically enough, he has felt at home on earth precisely because he has always been aware that he is but a traveler on a journey on the terrestrial plane and destined for another world. He has lived in equilibrium with his environment because he has submitted himself to the universal laws which dominate all levels of existence and which are the metaphysical source of the laws governing the natural world. He has lived in peace and harmony with God and His Law and therefore with the natural environment which reflects on its own level the harmony and the equilibrium of the Universal Order." (Nasr, Islamic Science, P: 234)
“ഇസ്ലാമിക രാജ്യത്തിലെ പൗരൻ, നൂറ്റാകളായി പരിസ്ഥിതിയിൽ ആഴമേറിയ സ്വാധീനം ഉ ാക്കിയിട്ടുങ്കിലും അയാൾ ജീവിക്കുന്നത് നഗരത്തിലോ ഗ്രാമത്തിലോ നാടോടിയായോ ആവട്ടെ ഏറിയ കാലവും സമാധാനത്തോടെയും തന്റെ ചുറ്റുമുള്ള ലോകത്തോട് താദാത്മ്യം പ്രാപിച്ചു കൊമാണ്. തന്റെ പ്രകൃതി പരിസ്ഥിതിയെ എന്നേക്കുമുള്ള ഭവനമായാണ് അയാൾ ക ത്; അല്ലാതെ കൊള്ള ചെയ്തു ഉപേക്ഷിക്കാൻ വേി വളഞ്ഞുപിടിച്ച പ്രദേശമായല്ല. വിരോധാഭാസമായി തോന്നാം, ഭൂതലത്തിൽ താനൊരു യാത്രികൻ മാത്രമാണെന്നും തന്റെ ശാശ്വത ഗേഹം മറ്റൊന്നാണെന്നുമുള്ള ബോധം സദാ അയാൾക്കായിരുന്നു. തന്റെ ചുറ്റുപാടുമായി സന്തുലിതത്വത്തിൽ അയാൾ ജീവിച്ചു. കാരണം, അസ്തിത്വത്തിന്റെ സകല മേഖലകളെയും ചൂഴ്ന്നുനിൽക്കുന്നതും പ്രകൃതി നിയമങ്ങൾക്കെല്ലാം ആധാരവുമായ പ്രാപഞ്ചിക നിയമങ്ങൾക്ക് സ്വയം സമർപിച്ചവനായിരുന്നു അയാൾ. ദൈവവുമായും ദൈവിക നിയമങ്ങളുമായും അതുവഴി പരിസ്ഥിതിയുമായും പൊരുത്തപ്പെട്ട് അയാൾ ജീവിച്ചു. പ്രാപഞ്ചിക വ്യവസ്ഥയുടെ സന്തുലിതത്വത്തെയും താളൈക്യത്തെയുമാണ് പരിസ്ഥിതി സ്വന്തം നിലയിൽ പ്രതിഫലിപ്പിക്കുന്നത്.

Created at 2024-10-11 10:07:54

Add Comment *

Related Articles