
Related Articles
-
LEGHANANGAL
ഉറുക്ക്, മന്ത്രം, ഏലസ്സ്
-
LEGHANANGAL
പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളിൽ
-
LEGHANANGAL
ക്ലോണിങ് മനുഷ്യരിൽ
പത്തു മാസം പേറ്റുനോവനുഭവിച്ചു കുഞ്ഞിനെ ലാളിക്കാൻ കാത്തിരുന്ന അമ്മ, കൂർത്ത നഖം കൊുള്ള ക്ഷതമേറ്റു പുളഞ്ഞു. ചൂ പോലുള്ള പല്ലുകളുടെ കടിയേറ്റു മുറിഞ്ഞു. തലോടിയപ്പോൾ മൃദുല ചർമത്തിനു പകരം പരുപരുത്തരോമങ്ങൾ കൈ വെള്ളയിൽ ഉടക്കിയപ്പോഴാണ് അമ്മ പിഞ്ചോമനയെ നോക്കുന്നത്.കുഞ്ഞ് കി വിളിച്ചു കരയുകയല്ല; കുരയ്ക്കുകയാണ്.
തെക്കേ അമേരിക്കയിലെ വെനിസുല എന്ന സ്ഥലത്താണു 'സാറായിഡ്' എന്ന ഇരുപത്തിയഞ്ചുകാരിക്കു ലോകത്തിലാദ്യമായി ഒരു പട്ടിക്കുട്ടിയെ പ്രസവിക്കി വന്നത്. 20-ാം വയസ്സിൽ സാറായി വന്ധ്യയാണെന്നറിഞ്ഞു. മക്കളുാവില്ലെന്ന് എല്ലാ ഡോ ക്ടർമാരും വിധിയെഴുതി. ഒടുവിൽ കൃത്രിമ ഗർഭോൽപാദനത്തിനു സ്പെഷൽ ക്ലിനിക്കിലെത്തി. അവിടെ വച്ചാണ് നായയുടെ ബീജം ഗർഭ പാത്രത്തിലെത്തിയത്.
എന്നാൽ പട്ടിക്കുട്ടിയെ പ്രസവിച്ചപ്പോൾ സാറായിഡയെ ഭർത്സിക്കാൻ കുറച്ചു പേർ രം ഗത്തു വന്നു. അനുമോദിച്ചവരാണു കൂടുതലെന്നതു സത്യം. അമ്മയാകട്ടെ, കുഞ്ഞിനെ വലിച്ചെറിയുന്നില്ലെങ്കിലും ഡോക്ടർമാരെയാണു പഴിചാരുന്നത്.
ക്ലിനിക്കിൽ ഹിറ്റ്ലറുടെ ഛായാപടമുള്ള മുറിയിലാണ് സോറാഡിയയെ പ്രവേശിപ്പിച്ചത്. ലബോറട്ടറിയിൽ എന്തൊക്കെ സംഭവിച്ചുവെന്ന് അവൾക്കറിയില്ല. കൂറ്റൻമാരായ നായ്ക്കൾ അവിടെയുന്ന ഹിറ്റ്ലറുടെ ഛായാപടം ധ്വനിപ്പിക്കുന്നു. ഒടുവിൽ ഡോക്ടർമാരെത്തി കൃത്രിമ ഗർഭോൽപാദനം നടത്തിയെന്നു പറഞ്ഞപ്പോഴാണു സാറായിഡ സ്ഥലകാല ബോധമായത്. ഇന്ത്യയിൽ 300 രൂപയ്ക്കു തുല്യമായ തുകയാണു പ്രതിഫലമായി ഈടാക്കിയത്. ഇത്രയും കുറഞ്ഞ സംഖ്യ മതിയോയെന്ന് ആരാഞ്ഞപ്പോൾ വേറെ മാർഗ്ഗങ്ങളിൽ നിന്നു സാമ്പത്തികവും മറ്റുമായ സഹായം കിട്ടുന്നുന്നാണു ഡോക്ടർമാർ പറഞ്ഞത്.
ജീൻ കെ തന്നിഷ്ടം കളിക്കുന്ന ക്ലിനിക്കുകാർ എത്രപേരെ ഇതിനകം ചതിച്ചുവെന്നു സോറായിഡയ്ക്ക് അറിയില്ല. വിശദീകരണം ഇങ്ങനെയാണെങ്കിലും നായയുമായി കാമുകബന്ധവും ഇവർക്കെതിരെ ആരോപിക്കപ്പെടുന്നു (ചന്ദ്രിക ദിനപത്രം 7-10-1989, അൽ ബയാൻ. യു.എ.ഇ 30-9- 1989).
ലോകത്ത് അറിയപ്പെട്ട പ്രഥമ മനുഷ്യപ്പട്ടിയെ സംബന്ധിച്ച് പത് റിപ്പോർട്ടാണു നാമിപ്പോൾ വായിച്ചത്. സൂപ്പർമാന്റെ ബീജമെന്ന വ്യാജേന നായയുടെ ബീജം കുത്തിവെച്ചതു കൊണ്ടാ നായയുമായി കാമുക ബന്ധം പുലർത്തിയതു കൊണ്ടോ ഇവിടെ സാറായിയെന്ന വെനിസുലക്കാരി നായയുടെ ആകൃതിയിലുള്ള കുഞ്ഞു പിറന്നു. ഇനി നാലഞ്ചു വർഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയിൽ ജനിച്ച ഒരു മനുഷ്യപ്പട്ടിയുടെ കഥകൂടി വായിക്കുക. “മനുഷ്യക്കുഞ്ഞിനു നായയുടെ മുഖമോ? സംശയിക്കേ; സംഭവം സത്യമാണെന്നു ബ്രിട്ടീഷ് പ ത്രമായ 'സൺ പറയുന്നു. അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടു്. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.
മുപ്പത്തിയൊന്നുകാരി പ്രസവിച്ചപ്പോൾ കുഞ്ഞിന്റെ മുഖത്തിനു നായയോടു പൂർണ സാദൃശ്യം. ഒരു പക്ഷേ, മനുഷ്യ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഈ അപൂർവ ജന്മത്തെക്കുറിച്ചു പഠിക്കണമെന്നായിരുന്നു ഡോക്ടർമാർക്ക്. അവർ കുഞ്ഞിനെ നിരീക്ഷണമുറിയിൽ വച്ചു. ഇതിൽ കുപിതയായ അമ്മ കുഞ്ഞിനെയുമെടുത്തു വീട്ടിലേക്കു പോയി. " എന്റെ കുഞ്ഞു മറ്റുള്ളവരുടെ ദൃഷ്ടിയിൽ എങ്ങനെയാണെന്നത് എനിക്ക് പ്രശ്നമേയല്ല. അവൾ ആരോഗ്യവതിയാണ്. മുഖത്തിന്റെ ആകാരമൊഴിച്ചാൽ വേറെ കുഴപ്പമില്ല. അവളെ ഞാൻ മരണം വരെ സ്നേഹിക്കും. അവളെ എന്നിൽ നിന്ന് എടുത്തു കൊ പോകാമെന്ന് ആരും മോഹിക്കേ. മറ്റേതൊരു കുട്ടിയെയും പോലെ അവളെ ഞാൻ വളർത്തും. പരീക്ഷണത്തിനുള്ള ഗിനിപ്പന്നിയല്ല അവൾ'- അമ്മ എയ്ഞ്ചലാബാർക്ക് പറയുന്നു. നാൽപ്പത്തൊന്നുകാരനായ റോബർട്ട് ബാർകാണു ഭർത്താവ്. അവർക്കു കുട്ടികളില്ല. തകരാറ് റോബർട്ടിനാണ്. അതിനാൽ കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് എയ്ഞ്ചലാ ഗർഭിണിയായത്. ബീജസങ്കലനത്തിൽ വന്ന തകരാറാവാം ഈ വിചിത്ര ജന്മത്തിനു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
ദക്ഷിണാഫ്രിക്കയിലെ ഡർബൻ നഗരത്തിൽ മനുഷ്യ ബീജങ്ങൾ സൂക്ഷിച്ചു വെക്കുന്ന
ലബോറട്ടറിയുടെ സമീപത്താണ് മൃഗങ്ങളിൽ കൃത്രിമ ബീജസങ്കലനം നടത്താനുള്ള ബീജങ്ങളും സൂക്ഷിച്ചുവെച്ചിരിക്കുന്നത്. മനുഷ്യ ബീജങ്ങളും മൃഗബീജങ്ങളും കൂടിക്കലർന്നാവാം അബദ്ധം സംഭവിച്ചിട്ടുാവുക. ബീജങ്ങൾ യഥാസ്ഥാനത്ത് വെയ്ക്കാനും മറ്റും ഇതു ലബോറട്ടറികളിലും സഹായിയായി ജോലി ചെയ്തിരുന്നത് ഒരു വ്യക്തിയായിരുന്നുവെ.
എയ്ഞ്ചലാ പ്രസവിച്ചപ്പോൾ ഡർബൻ ആശുപത്രിയിലെ നഴ്സുമാർ ഭയന്നു നിലവിളിച്ചു. പ്രസവിച്ചു കഴിഞ്ഞയുടനെ കുഞ്ഞു കരഞ്ഞപ്പോൾ അതു നായയുടെ കരച്ചിലായിരുന്നു. മനുഷ്യക്കുഞ്ഞിന്റെ കരച്ചിലായിരുന്നില്ല. തന്റെ മകളുടെ മൂക്കു കപ്പോൾ പിതാവായ റോബർട്ട് ബാർകിന് അതൊരു കടുത്ത ആഘാതമായി. അദ്ദേഹം ആശുപത്രി വിട്ടു നേരെ വീട്ടിലേക്കു പോയി. ഇപ്പോൾ അദ്ദേഹം സംതൃപ്തനാണ്. കുഞ്ഞു പ്രതീക്ഷിച്ച പോലെ ആയില്ലെങ്കിലും ആദ്യത്തെ ഷോക്കിൽ നിന്നു ഞാൻ വിമുക്തനായി. ഞങ്ങളുടെ ജീവിതത്തിന് അവൾ പുതിയ അർഥം നൽകി. 'കരോൾ' എന്നാണു കുഞ്ഞിന്റെ പേര്.
എയ്ഞ്ചലാ പ്രസവിച്ചയുടനെ കുഞ്ഞിനെ നിരീക്ഷണ മുറിയിലേക്കു മാറ്റിയിരുന്നു. നാലു ദിവസം ആശുപത്രിയിൽ കഴിയണമെന്നു ഡോക്ടർ അമ്മയെ ഉപദേശിച്ചു. പക്ഷേ, കുഞ്ഞിനെ കാണിച്ചുകൊടുക്കാൻ അധികൃതർ തയ്യാറായില്ല. കുഞ്ഞിന്റെ മുഖത്തിനു നായയുമായി സാദൃശ്യമുന്നും അതേക്കുറിച്ചു പഠിക്കാൻ ഡോക്ടർമാർ അവളെ നിരീക്ഷണമുറിയിൽ വെച്ചിരിക്കുകയാണെന്നും ഒരു നഴ്സ് പറഞ്ഞാണ് അറിഞ്ഞത്. ഉടനെ എയ്ഞ്ചല കുഞ്ഞിനെ റാഞ്ചിയെടുത്തു വീട്ടിലേക്കു കടന്നു കളഞ്ഞു. ശസ്ത്രക്രിയ നടത്തി കുഞ്ഞിനു മനുഷ്യമുഖം നൽകാമെന്ന ഓഫർ എയ്ഞ്ചലാ അതുവരെ സ്വീകരിച്ചിട്ടില്ലത്രേ (മാധ്യമം 25-6-1995). ആധുനിക സംസ്കാരത്തിന്റെ ദുഷ്ടസന്തതിയായ മനുഷ്യപ്പട്ടിപ്പിറവികളുടെ ഒന്നു ര ഉദാഹരണങ്ങൾ മാത്രമാണിത്. ഇത്തരം ശിശുക്കളുടെ പരമ്പര തന്നെ നമുക്കു പ്രതീക്ഷിക്കാം. “എടാ നായിന്റെ മകനേ നിന്റെ പേരെന്ത് എന്നു തമാശയായല്ല, കാര്യത്തിൽ തന്നെ ചോദിക്കേ സ്ഥിതി വിശേഷത്തിലേക്കു ലോകം നീങ്ങിക്കൊിരിക്കുകയാണ്.
Created at 2025-01-20 09:11:42