
Related Articles
-
LEGHANANGAL
ക്ലോണിങ് ജന്തുവർഗങ്ങളിൽ
-
LEGHANANGAL
ക്ലോണിങ്ങിന്റെ രഹസ്യം
-
LEGHANANGAL
ക്ലോണിങ് ജന്തുവർഗങ്ങളിൽ
വർത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതിൽ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അർഥതലമിന്ന് കൂടുതൽ വൈപുല്യവും നേടിയിട്ടു്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചർച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരിൽ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണ് സാമൂഹ്യ ദുർനിമിത്തം. ഭീകരതയുടെ രംഗനൃത്തം തീർക്കുന്ന ദുരന്തങ്ങളുടെ കെടുതി പേറി മുതുകൊടിഞ്ഞ ജനസഹസ്രങ്ങൾ മനുഷ്യമനസ്സിൽ പോലും പുറംപോക്കിൽ ഹതാശയായിക്കഴിയുകയാണ്.
സാമൂഹ്യ ജീവിതത്തിന്റെ സുതാര്യ വഴിയെ സങ്കീർണമാക്കി സ്വാസ്ഥ്യം കെടുത്തുന്ന ഈ മഹാമാരി ആരെയും കടന്നുപിടിക്കാൻ പാകപ്പെടുത്തിയ പ്രചാരണ വഴി സ്വീകരിച്ചിട്ടു്. അതിനാൽ തന്നെ പരിണതിയെക്കുറിച്ച് ആലോചനാശേഷി വിനിയോഗിക്കാനാവാത്ത വിധം വിധേയവത്കരണം നടക്കുകയാണ്. ക്രമേണ സ്വയം ന്യായീകരണത്തി ന്റെ ഫാസിസ്റ്റ് രീതി ആവാഹിച്ചവരായിത്തീരുകയാണ് പലരും. ഇത്തരം ഒരു പശ്ചാതലത്തിൽ സാഹചര്യത്തിന്റെ ഉൽക്കടമായ തേട്ടമാണ് വസ്തുനിഷ്ഠമായ ബോധവത്കരണം.
കൃത്യമായ ഒരു നിർവചനത്തിന്റെ പരിധിയിൽ തീവ്രവാദത്തെ ഒതുക്കാനായിട്ടില്ല. പല രും തങ്ങളുടെ താത്പര്യം പോലെ വ്യാഖ്യാനിക്കുകയാണ്. അതിരുകടന്ന അസഹിഷ് ണുതയുടെയും പരിധിവിട്ട് പക്ഷപാതത്തിന്റെയും ഫലമായായിത്തീരുന്ന നയനിലപാടുകളെന്ന് നമുക്കതിനെ സാമാന്യമായി പരിചയപ്പെടുത്താം. ക്ഷന്തവ്യമല്ലാത്ത സാമൂഹ്യ വിഭജനരേഖകളെല്ലാം ഒരർഥത്തിൽ തീവ്രവാദത്തിന് സാഹചര്യമൊരുക്കുന്നു. ഏതെങ്കിലും ഒരു ആദർശത്തെ, ആശയത്തെ സമ്പൂർണമായ അർഥത്തിൽ സ്വീകരിക്കാനും അനുവർത്തിക്കാനുമുള്ള ബോധത്തെയും പ്രചാരണ പരിപാടികളെയും തീവ്രവാദമെന്ന് പറഞ്ഞുകൂടാ. ഇതാണ്തീ വ്രവാദമെങ്കിൽ അത് ആക്ഷേപാർഹവുമല്ല. ഈ ബോധത്തെയും പ്രതിബദ്ധതയെയും നമുക്ക് തീവ്രബോധമെന്ന് പറയാവുന്നതാണ്.
വർഗീയത പോലെ തന്നെ താനും തന്റേതും മാത്രമേ നിലനിൽക്കേയുള്ളൂ അല്ലാത്തതിനൊന്നിനും നിലനിൽക്കാനവകാശമില്ല എന്ന അസഹിഷ്ണുതയുടെ ഒരു ഉപോൽപ്പന്നമാണ് അക്രമാസക്തമായ തീവ്രവാദം. സ്വന്തം അസ്തിത്വത്തിന് ഭംഗം വരാതെ പാരമ്പര്യത്തിന്റെ സാഹചര്യം തേടുന്ന മിതവാദത്തിന്റെ വിപരീതമാണിത്. തീവ്രവാദത്തിന്റെ കാര്യകാരണങ്ങളുടെ താത്വികമായൊരു ലളിത വീക്ഷണമാണിത്.
എന്നാൽ വർത്തമാനകാല തീവ്രവാദത്തിന്റെ അഴിഞ്ഞാട്ടത്തിൽ നിന്നും പരിണതിയിൽ നിന്നും വായിച്ചെടുക്കാനാകുന്ന ചില നിക്ഷിപ്ത താത്പര്യങ്ങളു്. മതത്തിന്റെയോ ആദർശത്തിന്റെയോ അടിസ്ഥാനത്തിൽ ഇത്തരമൊരു തീവ്രവാദം നിലനിൽപ്പും ന്യായീകരണവും നേടുന്നില്ല എന്നതാണ് നേര്. പക്ഷേ, സർവ സ്വീകാര്യമായ ഒരു യാഥാർഥ്യത്തിന്റെയും ആശയത്തിന്റെയും മറപിടിച്ച് വകബുദ്ധി പ്രവർത്തിക്കുകയാണ്.
വ്യക്തിയുടെ പാർട്ടിയുടെ ആൾക്കൂട്ടത്തിന്റെ സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ലക്ഷ്യവും മാർഗവും നിർണയിക്കുക എന്നതാണ് തീവ്രവാദത്തിന്റെ രീതിശാസ്ത്രം. ഏതു തരത്തിലുള്ള തീവ്രവാദ വിളയാട്ടത്തിന്റെ പിന്നിലും രാഷ്ട്രീയമോ സാമ്പത്തികമോ സ്വാർഥമോ ആയ താത്പര്യങ്ങളുാകാം. പദവി നേടലും നിലനിർത്തലും വീരപൗരുഷ പ്രശക്തിയും ലക്ഷ്യമായിക്കാണാറ്. പ്രചാരകന്റെ വാഗ്വിലാസത്തിന്റെ മായാമധുരമായ അവതരണം പലരെയും അന്ധന്മാരാക്കുകയാണിന്ന്. കതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും അന്യം നിർത്തി പുതിയ വഴി നേടാൻ അവതരണത്തിന്റെ മാസ്മരികത പലരെയും പ്രേരിപ്പിക്കുന്നു. സംവേദനക്ഷമമായ ജ്ഞാനേന്ദ്രിയങ്ങൾ സാമൂഹ്യ സാഹചര്യത്തെ നിരീക്ഷിച്ചറിയാനുള്ള ശേഷിയെ അവഗണിക്കുകയാണവർ. ക്രമനിബദ്ധമായ പഠനവേദികളിലൂടെ പാരമ്പര്യ സുതാര്യവഴിയോട് അണികളിൽ നിരാസം വളർത്തുന്നു. അങ്ങനെ ആദർശപരമായ ഷണ്ഡീകരണത്തിന് വിധേയരായവർ നേതാക്കളാൽ തെളിയിക്കപ്പെടുകയാണ്. പരിണതിയെക്കുറിച്ചുള്ള വിചാരമോ പുനരാലോചനയോ കൂടാതെ അപക്വവും അതിരുകടന്നതുമായ ഓപ്പറേഷനുകളിലൂടെ, പറഞ്ഞുപഠിപ്പിച്ച ന്യായങ്ങളുടെ ശവദാഹം നടത്തുകയാണ്. പാകപ്പെടുത്താനുള്ള കുതന്ത്രങ്ങളായിരുന്നു യഥാർഥത്തിൽ ക്ലാസുകളുടെ വിഷയ ക്രമീകരണം. പാകപ്പെട്ടവൻ പിന്നെ വിചാര ശീലമില്ലാത്തതിനാൽ നേരത്തെ കേട്ടതൊന്നും അവനെ അലോസരപ്പെടുത്തുന്നില്ല. എന്തിനും ഏതി നും ആജ്ഞക്കും സ്വാർഥപരമായ ഉൾവിളിക്കും കാത്തിരിക്കുകയാണവർ. നമുക്കറിവുള്ള തീവ്രവാദപരമായ ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും യാഥാർഥ്യബോധത്തോടെയുള്ള നിരീക്ഷണം നമുക്കിത് ബോധ്യപ്പെടുത്തുന്നതാണ്.
അന്തർദേശീയവും ദേശീയവുമായി നടന്നിട്ടുള്ള ഈ തീവ്രവാദത്തിന്റെ രംഗന്യത്തം സാമൂഹ്യസാഹചര്യത്തിന് എന്ത് ഗുണഫലമാണ് പ്രദാനം ചെയ്തത്? ആളും അർഥവും നശിക്കുകയും സ്വാസ്ഥ്യം തകരുകയും ചെയ്തു എന്നതിനപ്പുറത്ത് എന്താണിവയുടെയൊക്കെ
ബാക്കിപത്രം? നേതാക്കളും സൂത്രധാരകരും ഒളിത്താവളങ്ങളിലും സുഖവാസകേന്ദ്രങ്ങളിലും സസുഖം വാഴുന്നു. നിരപരാധികളായ പതിനായിരങ്ങൾ അഭയാർഥികളും സംശയത്തിന്റെ നൂലിഴയിൽ കുരുങ്ങി അഴികൾക്കുള്ളിലും കഴിയുന്നു. വേനലിലെ കാട്ടുതീ പോലെ പടർന്നു കത്തുന്ന സംഘർഷ മുഖത്ത് നിരപരാധികളും സമാധാന കാംക്ഷികളും വലിച്ചിഴക്കപ്പെടുമെന്നുറപ്പാണ്. പ്രശ്നമുഖത്ത് സൈനികവത്കരിക്കപ്പെട്ട സിവിലിയന്മാരായ ആയിരങ്ങൾ, സാമ്രാജ്യത്വ കശ്മലന്മാരുടെ ക്രൂര വിനോദത്തിനിരയാകുന്ന അബൂഗരീബും ഗ്വാ നാമോയും നമ്മെ ബോധ്യപ്പെടുത്തുന്നു. ജീവിക്കാനും നിലനിൽക്കാനുമുള്ള അവകാശ ബോധമാണിവരിൽ പലരെയും അഴികൾക്കകത്താക്കിയത്. അവരുടെ ശരീരത്തിലാണ് ആഗോള ഭീകരന്റെ കിങ്കരന്മാർ കിരാത നൃത്തമാടുന്നത്. നിരപരാധികൾ തന്നെ ഹോമിക്കപ്പെടുന്ന കാട്ടുനീതിയുടെ ലോകക്രമത്തിൽ സ്വയം തലകൊടുക്കാതിരിക്കുന്ന താണാർക്കും ബുദ്ധി.
അനുഭവത്തിന്റെ തീക്ഷ്ണമായ കരിമാനങ്ങൾ വായിച്ചെടുക്കാതെ അരുതാത്തതിന് വീ അനുയായികളെ പ്രേരിപ്പിക്കുകയാണ് നേതൃത്വം. ഒന്നിന്റെ ദുരിതപർവ്വത്തിൽ തീ തിന്നുന്നവരുടെ വേദനിക്കുന്ന ഓർമകൾ മായ്ക്കപ്പെടുന്നതിന് വിയാണോ രാമതൊന്നിന്റെ സൃഷ്ടി എന്ന് തോന്നുകയാണ്. മാറാട് മറക്കാൻ നാമിപ്പോൾ പാകപ്പെട്ടു കഴിഞ്ഞു. പുന്നാടും നാം മറന്നുകൊള്ളും. മറവി എന്ന മഹാനുഗ്രഹത്തിന്റെ തിരശ്ശീലക്ക് പിന്നിൽ പുതിയതൊന്നിന് കോപ്പുകൂട്ടുന്ന തിരിച്ചറിയാനാവാത്ത സ്ഥിതിയാണതിദയനീയം.
സ്വസ്ഥമായും സമാധാനമായും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മൗലികമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനവും നമ്മുടെ ഭരണഘടനയുടെ മൗലികാവകാശങ്ങളും അത് വിളംബരപ്പെടുത്തുന്നു. ഈ സ്വാതന്ത്ര്യ സുരക്ഷിത സമാധാനപൂർണമായ അവസ്ഥ നഷ്ടപ്പെടുത്തുന്ന പ്രവണതകളെല്ലാം ജനവിരുദ്ധവും ദേശവിരുദ്ധവുമാണ്. അച്ചടക്കത്തോടെ നിർഭയരായിക്കഴിയാനുള്ള സാഹചര്യം എല്ലാവർക്കും ലഭ്യമാകണം.
ഒരുദേശത്തെ വംശത്തെ സമൂഹത്തെ ശത്രുവായി പ്രതിഷ്ഠിച്ച്, വിരുദ്ധ വികാരം വളർ ത്തി ആക്രമണത്തിന്റെ പ്രേരണയോ പ്രോത്സാഹനമോ സഹായമോ ന്യായീകരണം നൽകുന്നത് നാഗരിക സമാധാനത്തിന്റെ സർഗ ഗുണമാകേതല്ല. ജന്തുജന്യമായ ഭാവത്തെ സംസ്കരിക്കാനാവുന്നതിലൂടെയാണ് മനുഷ്യൻ നാഗരികനാകുന്നത്. (പ്രത്യുത കമ്പോള സംസ്കാരത്തിന്റെ ഇരയായിത്തീരുമ്പോഴല്ല.) ജന്തുതയുടെ തേട്ടമാണ് ആധിപത്യമോഹം. തന്നെക്കാൾ ശക്തി കുറഞ്ഞതിനെ ആക്രമിക്കുന്ന പ്രവണത ജന്തുക്കളിൽ സ്വാഭാവികമാണ്. ഈ ജന്തുതയുടെ മേൽ മതങ്ങളോ ആദർശങ്ങളോ നേടിയ പരിവർത്തിത ഭാവത്തെ തമസ്കരിക്കാനാണ് ഭീകരവാദികളും തീവ്രവാദികളും മതപരമായ നിർദേശങ്ങളെ കൂട്ടുപിടിക്കുന്നത്. അല്ലായിരുന്നെങ്കിൽ സമാധാനവും സുസ്ഥിതിയും നേടുന്നതിനുള്ള മാർഗമവലംബിക്കാനാണവരെല്ലാം തയ്യാറാവിയിരുന്നത്. ഉപരിസൂചിപ്പിച്ചപോലെ മതത്തിന്റെ പോൽ തന്നെ പ്രതിബദ്ധതാ പൂർണമായ ആദർശബോധത്തെ
നിസ്സാരവത്കരിക്കുകയാണിത്തക്കാർ ചെയ്യുന്നത്. പരമ്പരാഗതമായ നേതൃവഴിയെ നിരാകരിക്കാനും അവഗണിക്കാനും അനുയായികൾ പാകപ്പെടുന്നുവെങ്കിൽ ഈ ആദർശ നീരസം അനിവാര്യമായിത്തീരുന്നു. അതിനാൽ തന്നെ ഈ വികടവഴിയിലേക്കാകർഷിക്കപ്പെടുന്നവർ ക്രമാനുഗതമായി പാരമ്പര്യസുതാര്യ വഴിയിൽ നിന്നുമകലുന്നത് കാണാം.
സാമൂഹ്യമായി തീവ്രവാദം സൃഷ്ടിക്കുന്ന ദുരിതങ്ങളും ദുസ്സൂചനകളും സുമനസ്കർക്ക് ബോധ്യമുള്ളതും അംഗീകരിക്കാനാകാത്തതുമാണ്. മതം, ജാതി, വർഗം, ഭാഷ തുടങ്ങി എന്തു മറപിടിച്ചായാലും അതിന്റെ കെടുതികൾ നമ്മെ ദുഃഖിപ്പിക്കുന്നതാണ്. സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ മതക്കാരും അല്ലാത്തവരുമായ ജനങ്ങൾ ഇത്തരം പ്രവണതകളെ എതിർക്കുന്നത് അതിന്റെ സാമൂഹ്യരംഗത്തെ കാലുഷ്യവത്കരണം കൊാണ്. കമ്പോളസംസ്കാരത്തിന്റെ ആഡംബരഭ്രമത്തെയും ആസ്വാദനത്വരയെയും അഴിഞ്ഞാട്ടങ്ങളെയും സാംസ്കാരിക ബോധമുള്ളവർക്ക് അംഗീകരിക്കാനാവില്ല. പക്ഷേ, പുതിയ ലോകക്രമത്തിൽ അതൊക്കെയും ഓരോരുത്തരുടെ മൗലികമായിട്ടുള്ള സ്വാതന്ത്ര്യമാണെന്നതല്ല യഥാർഥ സ്ഥിതി. എങ്കിൽ പിന്നെ അതിന്റെ ദൂഷ്യങ്ങളും പരിണതികളും പറഞ്ഞ് മനസ്സിലാക്കുകയും സഹായിക്കാതിരിക്കുകയും ചെയ്യുക എന്നതിലപ്പുറം പോവാതിരിക്കലാണ് കരണീയം.
ഏതെങ്കിലും ഒരു ദേശത്തിന്റെ സാമൂഹ്യസാംസ്കാരിക സാഹചര്യത്തിന് അത് ഭീഷണിയോ ഭീതിയോ ആകുന്നുവെങ്കിൽ നിർദ്ദിഷ്ടമായ വഴിയിലൂടെ അത് ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമമാണ് നടന്നത്. ഒരു ദേശത്തിന്റെ ഭരണസംവിധാനത്തിന്റെ നെറികേടിനെതിരെ പ്രസ്തുത ദേശത്തെ ഏതെങ്കിലുമൊരു പൗരനെ അല്ലെങ്കിൽ ടൂറിസ്റ്റിനെ ഇരയാക്കുന്നത് പുതിയൊരു പ്രശ്നത്തിന്റെ തുടക്കമാണെന്നതല്ലേ നേര്. ചുരുക്കത്തിൽ ബന്ദിയാക്കലും തട്ടിക്കൊ് പോകലും കൊലനടത്തലും നടത്തിക്കലും ബോംബിംഗും പീഢനവുമൊന്നും പ്രശ്നപരിഹാരമല്ല. ഹൃദയത്തിന്റെ ഏതോ ഒരു കോണിലെ ക്രൂരഭാവത്തെ രസിപ്പിക്കാമെ ന്നല്ലാതെ അതുകൊ ഇന്നും നേടാനാവില്ല. ഏതൊരു തിന്മയും അതിനെ വസ്തുതാപരമായി വിലയിരുത്തി തിന്മയാണെന്ന് ബോധ്യപ്പെട്ടാൽ നിരാകരിക്കാൻ മൗലികമായ സ്വാതന്ത്ര്യം എല്ലാവർക്കുമു്. നമുക്കിഷ്ടമില്ലാത്തത് വർജിക്കുന്നതിന് ആർക്കും എതിര് നിൽക്കാനാവില്ല. അപരനെ ഉപദേശിക്കാനേ നമുക്കവകാശമുള്ളൂ. ആശ്രിതരെന്ന നിലയിൽ കടപ്പെട്ടവരിൽ നമ്മുടെ കർത്തവ്യം നിറവേറ്റുക. അല്ലാത്തവരുടെ കാര്യത്തിൽ ഒന്നും അടിച്ചേൽപ്പിക്കാൻ നമുക്ക് സാധിക്കുകയില്ല. ഒരുകൂട്ടായ്മയുടെ ജീവിതക്രമത്തിന്റെ അച്ചടക്ക ശീലമെന്ന നിലയിൽ നിർദ്ദേശിക്കുകയും അതിന് വഴങ്ങിയില്ലെങ്കിൽ കൂട്ടായ്മയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യാമെന്നല്ലാതെ നിയമം കയ്യിലെടുക്കാൻ നമുക്കെന്തവകാശമാണുള്ളത്.
ഇസ്ലാമിന്റെ പേരിൽ തീവ്രവാദം കളിക്കുന്നവർ ഇക്കാലത്ത് സമൂഹത്തിലു്. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിശകലനമാണ് മുകളിൽ നടത്തിയത്. അതിൽ നിന്ന് തന്നെ എന്തിന്റെ പേരിലുള്ള തീവ്രവാദത്തെയും തിരസ്കരിക്കേതിന്റെയും എതിർക്കേ തിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതാണ്. ഒരു സാമൂഹ്യവിപത്ത് എന്നതിലുപരി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരിൽ കൊാടപ്പെടുന്ന തീവ്രവാദത്തിന്റെ വിളവെടുപ്പുരീതി ഇസ്ലാമിന്റെ മൗലികതയെയും ആശയ സൗകുമാര്യ തയെയും തമസ്കരിക്കുകയാണ്. സ്വാർഥന്മാർ സങ്കുചിതതാത്പര്യങ്ങൾക്ക് വേി ഇസ്ലാമിക നിർദേശങ്ങളെ സന്ദർഭത്തിനനുസരിച്ച് അടർത്തിയെടുത്തവതരിപ്പിക്കുകയാണ്. സാഹചര്യ പശ്ചാത്തല ബന്ധുരമായ നിയമനിർദ്ദേശങ്ങളെ തങ്ങളുടെ കൽപ്പിത സാഹചര്യങ്ങൾക്കൊപ്പിച്ചു പാകപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലാത്തതാണ്. ഇതിന്റെ ഫലമായി ഇസ്ലാമിന്റെ പ്രചരണ പ്രബോധന രംഗത്ത് ഒരുതരം പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണിന്ന്.
അക്രമണത്തിന്റെയും കൊലവിളിയുടെയും മതമായി ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഇസ്ലാമെന്നാൽ ഭീകരവാദമെന്ന അർഥത്തിൽ പര്യായവത്കരണം അന്താരാഷ്ട്ര വ്യാപനം തന്നെ ഇന്ന് നേടിയിട്ടു്. മുസ്ലിം നാമധാരികൾ ഖുർആനും ഹദീസുമുദ്ധരിച്ച് ദുർവ്യാഖ്യാനിച്ച് താന്താങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിന് അണികളെ പാകപ്പെടുത്തുമ്പോൾ ഇവയെല്ലാം ഭീകരവത്കരിക്കപ്പെടുകയാണ്. ഇസ്ലാം വിരുദ്ധതയു ടെ ഇന്ധനം പേറുന്ന വേദികളും വാർത്താമാധ്യമങ്ങളും ഈ പ്രചാരണം നന്നായി ആ ഘോഷിക്കുകയാണ്.
അപക്വമായ ഏതെങ്കിലുമൊരു സംഭവത്തിന്റെ പേരിൽ പിടികൂടുന്ന അറബി പേരുള്ളവർക്ക് ബാല്യമായിരുന്നു. ബാല്യകാലത്ത് മുസ്ലിംകൾ മദ്റസയിൽ പോകാറു്. അതുകൊ്, മദ്റസയിൽ പോയവർ ഇതിൽ പ്രതിയായതിനാൽ മദ്റസകളൊക്കെ ഭീകരവാദ കേന്ദ്രങ്ങളെന്ന് അച്ചുനിരത്താനും കേളികൊട്ടാനും ഇവിടെയാളുകളു്. ഇത്തരമൊരു പശ്ചാതലത്തിൽ തന്റെ ആദർശത്തിന്റെ സുതാര്യമായ പ്രചാരണ സാധ്യത ആഗ്രഹിക്കുന്നവൻ അതിന് സഹായകമാകുന്ന നിലപാടുകളാണെടുക്കേത്. ഇവിടെ മറ്റൊരു അപകടം തികച്ചും മൗലിക പ്ര ധാനമായതു്. അതായത് സാമുദായികവും സാമൂഹ്യവുമായ അതിരുകടന്ന അവബോധം വളർത്തുന്നവർക്കെന്നും ആദർശശാലികളോട് അമർഷമാണ്. കാരണം ആദർശ പ്രബുദ്ധതക്ക് അതിന്റേതായ മതാത്മകവും ആദ്ധ്യാത്മവുമായ ചില പരികൽപ്പനകളും. അത് അവഗണിക്കാവതല്ലെന്നും ആത്മനിഷ്ഠാപരമാണതെന്നും ആദർശശാലി മനസ്സിലാക്കുന്നു. അതിനാൽ തന്നെ അവരിൽ നിന്ന് ആദർശപ്രബുദ്ധതയെ അന്യം നിർത്തതായി വരുന്നു. അതിന് ആദർശ നിരാസം വളർത്തി, എന്തുമാകാം, ഏതുമാകാം, എങ്ങനെയുമാകാം, എന്ന നിലപാട് ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളുടെ കാര്യങ്ങളിൽ വരുത്തിത്തീർക്കും. സമകാലത്തെ തീവ്രവാദപരമായ നിലപാടുകാരിൽ നമുക്കിത് പ്രകടമായി കാണാവുന്നതാണ്.
Created at 2025-01-19 09:16:51