Related Articles
-
LEGHANANGAL
ബഹുജനനം
-
LEGHANANGAL
സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
-
LEGHANANGAL
ക്ലോണിങ് പ്രകൃതി വിരുദ്ധം
സ്ത്രീയുടെ ശരീരത്തിനകത്തു നടക്കുന്ന ബീജസങ്കലനം മൂലം ശിശുക്കൾ ജനിക്കുകയെന്ന സമ്പ്രദായത്തിനപവാദമായി 1978 ജൂലൈ 25-നു ലോകത്തെ ഒന്നാമത്തെ ടെസ്റ്റ് ബ് ശിശു ജനിച്ചു. ലൂയി ബ്രൗൺ എന്നാണു പേർ. കിഴക്കൻ ഇംഗ്ലിന്റെ ഗ്രാമ പ്രദേശത്തു പ്രവർത്തിക്കുന്ന ബോൺ ഹാൾ ക്ലിനിക്കിലാണ് പ്രാഫ. റോബർട്ട് എഡ് വേർഡ്സ്, പാട്രിക് സെറ്റോ എന്നീ ശാസ്ത്രജ്ഞന്മാർ ലൂയി ബ്രൗണിനു ജന്മം നൽകിയത്. ടെസ്റ്റ്ബിലെ ബീജസംയോഗവും ഭ്രൂണവളർച്ചയും ഗവേഷണ വിധേയമായിട്ടു നാലുദശകത്തിലേറെയായിരുന്നു. ടെസ്റ്റ്ബിൽ നിന്നു ഭ്രൂണം ഗർഭപാത്രത്തിലേക്കു മാറ്റുന്ന സംവിധാനവും കുപിടിച്ചിരുന്നു. എങ്കിലും അപ്രകാരം ഗർഭപാത്രത്തിലെത്തുന്ന ഭ്രൂണം പൂർണ്ണ വളർച്ച പ്രാപിക്കാറില്ല. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എർ ഡ്സും സ്റ്റൊയും പരിഹരിച്ചപ്പോഴാണ് ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു ജനിച്ചത് (കലാകൗമുദി 1978 ഓഗസ്റ്റ്).
പക്വമായ അണ്ഡത്തെ സ്ത്രീയിൽ നിന്നും ലാപ്പറോസ്കോപ്പി മുഖാന്തിരമോ മറ്റോ പുറത്തെടുത്തു, ബീജവുമായി സങ്കലനം നടത്തി, തയ്യാറാക്കിയ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. ഏതു വാടക ഗർഭപാത്രത്തിൽ നിക്ഷേപിച്ചാലും കുഞ്ഞിന്റെ പ്രകൃതം അണ്ഡബീജത്തിന്റെ സംയോജന പ്രകൃതമനുസരിച്ചായിരിക്കും. ഗർഭപാത്രമുടമയുടേതായിരിക്കുകയില്ല. വിജയം മുപ്പതു ശതമാനത്തിൽ താഴെയായിട്ടാണു നിൽക്കുന്നത്. ഇതാണ് ടെസ്റ്റ് ബ് ശിശുവിന്റെ സാങ്കേതിക മാർഗം (മനോരമ ഇയർ ബുക്ക് 2003 Page: 500).
വന്ധ്യതയ്ക്കൊരു പരിഹാരമെന്ന നിലയ്ക്ക് മാത്രമാണ് ഈ നേട്ടം കാണേതെന്നായിരുന്നു അന്ന് 'സ്റ്റെസ്റ്റോ' പറഞ്ഞിരുന്നത്. കാലം മുമ്പോട്ടു പോയപ്പോൾ അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകൾ തെറ്റി. ഇപ്പോൾ ടെസ്റ്റ്ബിൽ വികസിക്കുന്ന ഭ്രൂണത്തിലെ കോശങ്ങൾ വേർപ്പെടുത്തി ഓരോന്നും പ്രത്യേക ഭ്രൂണമായി വികസിപ്പിക്കാം. സ്ത്രീകൾക്കു ബീജബാങ്കുകളിൽ നിന്നു വിശിഷ്ട ഗുണങ്ങളുള്ള ബീജം വാങ്ങി സ്വന്തം അണ്ഡവുമായി സംയോജിപ്പിച്ചു. വിശേഷ സ്വഭാവ സാധ്യതയുള്ള ശിശുവിനെ പ്രസവിക്കാം. മാത്രമല്ല, വിശിഷ്ടരായ സ്ത്രീപുരുഷന്മാരുടെ ബീജാണ്ഡങ്ങൾ സംയോജിപ്പിച്ചുാക്കുന്ന ഭ്രൂണം സ്വന്തം ഗർഭപാത്രത്തിലേക്കു മാറ്റി വിശിഷ്ട സ്വഭാവം പ്രതീക്ഷിക്കുന്ന ശിശുവിനു ജന്മം നൽകാം. അതിനും പുറമെ, ഭ്രൂണം ഗർഭപാത്രത്തിൽ സ്ഥാപിക്കുന്നതിനു മുമ്പു തന്നെ ജനിക്കുവാൻ പോകുന്ന കുട്ടി ആണോ പെണ്ണോ എന്നു മനസ്സിലാക്കാം. അങ്ങനെ ഇഷ്ട സന്താനത്തെ സ്വീകരിക്കുകയും അല്ലാത്തതു തിരസ്കരിക്കുകയും ചെയ്യാം. ഒന്നിലധികം ഭ്രൂണങ്ങൾ ഉാക്കി അവയിൽ ആണോ പെണ്ണോ വേതു മാത്രം സ്വീകരിക്കാം (പരിണാമത്തിന്റെ പരിണാമം പേ: 98- 104). ഇന്നിപ്പോൾ ഈ രീതിയിൽ ഗർഭം ധരിക്കൽ വളരെ സാധാരണമാണ്. കന്നുകാലികളിൽ പോലും ഈ രീതി വ്യാപകമായി ഉപയോഗിക്കുന്നു (പാരമ്പര്യവും ക്ലോണിങും പേ: 127).
“സ്ഫടിക പാത്രത്തിൽ സംയോജിപ്പിച്ച് ഭ്രൂണം ഗർഭപാത്രത്തിൽ സാധാരണ പോലെ വരുമെന്ന് ഉറപ്പു നൽകുവാൻ ശാസ്ത്രത്തിന് ഇന്നു സാധ്യമല്ല. ടെസ്റ്റ്ബിലെ പരിചരണത്തിന്റെ ഫലമായി അംഗ വൈകല്യമുള്ളതോ ഭീകര രൂപിയോ ആയ ഒരു സന്താനമായാൽ എന്തു ചെയ്യും? അതുകൊ് ഇത്തരം സാധ്യതകൾ ഒഴിവാകുമെന്നു നിശ്ചയമാകുന്നതു വരെ ഭ്രൂണ പരീക്ഷണങ്ങൾ നിർത്തിവെക്കണമെന്നു നോബൽ സമ്മാനാർഹനായ മാക്സ് പെറ്റ്സ് ഉപദേശിക്കുകയായി. ഈ ആശങ്ക അസ്ഥാനത്തല്ല എന്നാണു ടെസ്റ്റ് ബ് ശിശുവിന്റെ പിറവിക്കു ശ്രമിച്ചു പരാജയപ്പെട്ട ഡോ. വില്യം സ്വീനിക്കിനെതിരായി ഫ്ളോറിഡയിലെ ഭഗ്നാശയായ ഒരമ്മ കേസുകൊടുത്തിരിക്കുന്നതിൽ നിന്നു മനസ്സിലാക്കേത് (കലാകൗമുദി 1978 ഓഗസ്റ്റ് 2).
എന്നാൽ എതിർ പ്രതികരണങ്ങളെ മുഴുവൻ അവഗണിച്ചു കൊ തന്നെ ടെസ്റ്റ്ട്യൂബ് ശിശുജനനം പാശ്ചാത്യ ലോകത്തു വർദ്ധിക്കുകയാണുായത്. ആദ്യ ടെസ്റ്റ് ബ് ശിശുവായ ലൂയി ബ്രൗൺ എന്ന വനിതയുടെ 25-ാമത്തെ ജന്മദിനാഘോഷം 2003 ജൂലൈ 25-നു ഇംഗ്ലിലെ ബോൺ ഹാളിൽ നടന്നപ്പോൾ, അവർക്ക് ആശംസയർപ്പിക്കാൻ ഇവ്വിധം കൃത്രിമമായി ജനിച്ച ഒരായിരം ടെസ്റ്റ്ബ് മനുഷ്യർ തന്നെ ഒത്തു ചേരുകയായി. ടെസ്റ്റ് ട്യൂബിൽ പിറന്ന ഒന്നാമത്തെ പുരുഷനായ "അലസ്റ്റെയ്ൻ മക്ഡൊണാൾഡും" അക്കൂട്ടത്തിലായിരുന്നു. ശാസ്ത്ര ശിശു പ്രസ്ഥാനത്തിന്റെ കാൽ നൂറ്റാ തികഞ്ഞ വിളംബരം കൂടിയായിരുന്നു അത്. 1978 ജൂലായ് 25-നു ലൂയി ബ്രൗൺ പിറന്ന ശേഷം ലോകത്താകമാനം ഏതാ പത്തുലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കൾ പിറന്നിട്ടു ന്നാണ് കണക്ക് (മാതൃഭൂമി 28/7/2003).
ഈ ശാസ്ത്ര ശിശുക്കൾ ലോകത്തു നിരവധി പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിവിധി ഒരു നിയമ ശാസ്ത്രത്തിലും നിയമജ്ഞന്മാർക്കു കാണാൻ സാധിച്ചില്ല. ഡോ. എൻ. നമ്പൂതിരിയുടെ പ്രസ്താവന കാണുക. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നാനാവശങ്ങളും പഠിക്കുകയും ഭാര്യാ ഭർത്താക്കന്മാരിൽ നിന്നെടുത്ത ബീജങ്ങളായതുകൊ മാത്രം പരീക്ഷണങ്ങൾക്ക് അനുവാദം കൊടുക്കുകയുമാണു ചെയ്തത്. പക്ഷേ, അവർ വരച്ച വൃത്തത്തിനുള്ളിൽ ഈ സാങ്കേതിക സിദ്ധി ഒതുക്കി നിർത്താനാവുമോ? ഇല്ലെങ്കിൽ പിതൃത്വത്തെക്കുറിച്ചും സ്വത്തവകാശത്തെക്കുറിച്ചും പല ചോദ്യങ്ങളുമുയരും. ഇത്തരം ഒരു പ്രതിസന്ധിയെ നേരിടാനുള്ള നിയമങ്ങൾ നമുക്കില്ലല്ലോ. മറ്റൊരു പ്രശ്നം, ഗർഭച്ഛിദ്രം എന്ന പാതകത്തിന്റെ നിർവ്വചനത്തിൽ വരും മാറ്റമാണ്. പതിനാറോ അതിലധികമോ കോശങ്ങളുള്ള ഭ്രൂണങ്ങൾ ടെസ്റ്റ്ട്യൂബിൽ വെച്ചു നശിപ്പിക്കി വരുന്നതു ഭ്രൂണഹത്യയുടെ പരിധിയിൽ വരുന്ന കുറ്റമാണോ എന്നും തീരുമാനിക്കേിവരും...... അടുത്ത തലമുറകളിൽ ടെസ്റ്റ് റ്റ്യൂബ് ശിശുക്കൾ ന്യൂനപക്ഷമായിരിക്കും. അതുകൊ് പിതൃത്വത്തെക്കുറിച്ചും കുടുംബ ബന്ധങ്ങളെക്കുറിച്ചുമുള്ള സാ മൂഹ്യ വീക്ഷണത്തിൽ സാരമായ വ്യത്യാസം വരികയും ആ മാറ്റം നിയമങ്ങളിൽ പ്രതിഫലിക്കുകയും ചെയ്തില്ലെങ്കിൽ സമീപ ഭാവിയിലെ ടെസ്റ്റ് ബ് ശിശുക്കളുടെ ജീവിതം ആയാസകരമാകും” (കലാകൗമുദി 1978 ആഗസ്റ്റ്).
Created at 2025-01-20 14:15:03