
Related Articles
-
HISTORY
തുഫൈലുബ്നു അംറ് (റ)
-
HISTORY
സൈദുൽ ഖൈർ(റ)
-
HISTORY
ഇമാം തിർമിദി (റ)
“മറ്റുള്ളവർ നിഷേധികളായപ്പോൾ താങ്കൾ വിശ്വസിച്ചു... അവർ അജ്ഞരായപ്പോൾ താങ്കൾ ജ്ഞാനിയായി. മറ്റുള്ളവർ ചതിച്ചപ്പോൾ വിശ്വസ്തത തെളിയിച്ചു... എല്ലാവരും പി തിരിഞ്ഞപ്പോൾ താങ്കൾ മുന്നോട്ട് തന്നെ ഗമിച്ചു. ഉമറുബ്നുൽ ഖത്ത്വാബ്(റ). ഹിജ്റ വർഷം ഒമ്പത്... ഒരറേബ്യൻ രാജാവ് ഇസ്ലാം പുൽകിയിരിക്കുകയാണ്... വളരെക്കാലം ഇസ്ലാമിനെതിരെ പ്രവർത്തിച്ച ശേഷമായ തിളക്കമാർന്ന സംഭവം....നബി(സ്വ)യുമായി കുറേ മത്സരിച്ചശേഷം വിനയാന്വിതനായി കീഴടങ്ങിയവർ. ചരിത്രത്തിന്റെ ഇടനാഴികളിൽ ധർമ്മിഷ്ടനെന്ന് പേര് കേട്ട പിതാവിന്റെ പുത്രൻ.
പിതാവിന് ശേഷം അദിയ്യ്, ത്വയ്യ് ഗോത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഗോത്രക്കാർക്ക് ലഭിക്കുന്ന യുദ്ധമുതലിൽ നിന്ന് കാൽ ഭാഗം ഭരണാധിപന് നൽകാൻ നാട്ടുനടപ്പനുസരിച്ച് അവർ തീരുമാനിച്ചു.
റസൂലുല്ലാഹി(സ്വ) സത്യമാർഗ്ഗ പ്രബോധനം നടത്തുകയാണ്. അറേബ്യൻ ഗോത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി അവരുടെ പിന്നിൽ അണിനിരക്കുന്നു. നബി(സ്വ) തങ്ങളുടെ ആശയങ്ങൾക്കുള്ള ശക്തിയും ആധിപത്യസാധ്യതയും അദിയ്യിന് തലവേദനായി. ആ മുന്നേറ്റത്തിൽ തന്റെ അധികാരം തന്നെ തെറിച്ചുപോവുമെന്ന് അദ്ദേഹം കണക്കുകൂട്ടി. നബി(സ്വ)യുടെ നേതൃഗുണം തന്റെ രാജപദവിക്ക് കടുത്ത ഭീഷണിയായി അയാൾ മനസ്സിലാക്കി. അക്കാരണത്താൽ തന്നെ താനിതുവരെ കാണുകയോ അടുത്തറിയുകയോ ചെയ്യാത്ത നബി(സ്വ)യോട് അയാൾക്ക് വല്ലാത്ത പകയും ശത്രുതയുമായി. അങ്ങനെ ഇസ്ലാമിന്റെ ശത്രുവായി ഏകദേശം ഇരുപത് വർഷം അദ്ദേഹം ജീവിച്ചു.... എങ്കിലും ഈമാനിന്റെ പൊൻകിരണങ്ങൾ തന്റെ തമസ്സ് മുറ്റിയ ഹൃദയത്തെ അവസാനം പ്രകാശപൂരിതമാക്കുക തന്നെ ചെയ്തു.
അദിയ്യിന്റെ ഇസ്ലാം മതാശ്ലേഷണത്തിന് അവിസ്മരണീയമായ ഒരു പശ്ചാത്തലമു്.... സ്വന്തം അനുഭവങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കുന്നു.
"അറബികളിൽ വെച്ച് നബി(സ്വ)യോട് ഏറ്റവും കൂടുതൽ വിദ്വേഷമായിരുന്നവനാണ് ഞാൻ... കാരണം എന്റെ ജനതയിലെ കാര്യപ്രാപ്തനും നേതാവുമായിരുന്നു ഞാൻ. അതോടൊപ്പം ഒരു കൃസ്ത്യാനിയും. എന്റെ ജനതക്ക് ലഭിക്കുന്ന ഗനീമത്ത് സ്വത്തിൽ നിന്ന് കാൽഭാഗം ഞാൻ വസൂലാക്കിപ്പോന്നു. മറ്റ് ഭരണാധിപന്മാരും ഈ സ്വഭാവത്തിൽ നിന്നും വിഭിന്നമായിരുന്നില്ല. ആയിടക്കാണ് നബി(സ്വ)യെ കുറിച്ച് കേൾക്കാനായത്. ഞാൻ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അനുദിനം മുഹമ്മദ്(സ്വ) ശക്തിയാർജ്ജിച്ചു വരുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തിന്റെ സൈനിക സംഘങ്ങൾ കിഴക്കും പടിഞ്ഞാറുമെല്ലാം പടയോട്ടം നടത്തിക്കൊിരിക്കുകയാണ്. അതിനിടെ എന്റെ ഒട്ടകപാലകനായ അടിമയെ അടുത്തു വിളിച്ചിട്ട് ഞാൻ പറഞ്ഞു:
"എളുപ്പത്തിൽ നയിക്കാവുന്ന തടിച്ച കുറെ ഒട്ടകങ്ങളെ അടിയന്തിരമായി ഒരുക്കിനിർത്തുക.... അവ എനിക്കെപ്പോഴും ഉപയോഗിക്കാൻ പാകത്തിൽ അടുത്തുതന്നെ ഉായിരിക്കണം. ഇനി മുഹമ്മദിന്റെ വല്ല സൈന്യവും ഈ രാജ്യത്ത് കാലെടുത്തുവെച്ചാൽ വേഗം എന്നെ വിവരം ധരിപ്പിക്കണം.
ഒരു സുപ്രഭാതം. എന്റെ അടിമ ഓടിക്കിതച്ച് വന്ന് പറഞ്ഞു: “പ്രഭോ... മുഹമ്മദിന്റെ ഈ രാജ്യത്ത് ചവിട്ടിയാൽ ചെയ്യാൻ ഉദ്ദേശിച്ചത് ഇപ്പോൾ ചെയ്ത് കൊള്ളുക.' ഇത് കേട്ട് ഞാൻ ചൂടായി. "തള്ളയില്ലാത്തവൻ, എന്താണ് കാര്യം തെളിച്ചു പറയൂ.'
ദൂരെ കുടിലുകൾക്കിടയിലൂടെ നിരവധി പതാകകൾ പറന്നു കളിക്കുന്നത് ഞാൻ കു. അതിനെ ക്കുറിച്ചന്വേഷിച്ചപ്പോഴാണറിഞ്ഞത് അത് മുഹമ്മദിന്റെ സൈന്യമാണെന്ന്.
ഉടനെ ഞാൻ പറഞ്ഞു: “ഞാൻ തന്നോട് പറഞ്ഞിരുന്ന ഒട്ടകങ്ങൾ വേഗം എത്തിക്കുക...! ഞാൻ വേഗം എന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. ഞങ്ങളുടെ എല്ലാമെല്ലാമായ നാടുവിട്ടോടണം.
ഞങ്ങൾ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ശാമാണ് ലക്ഷ്യം. അവിടെയുള്ള കൃസ്തീയരുടെ കൂടെ സുരക്ഷിതമായി താമസിക്കാം.
വളരെ ധ്യതിയിലായിരുന്നു ഞങ്ങളുടെ പലായനം... അതുകൊ് തന്നെ കുടുംബാംഗങ്ങളെല്ലാം സംഘത്തിലുണ്ടാ എന്നുറപ്പുവരുത്താൻ കഴിഞ്ഞിരുന്നില്ല. അപകട മേഖല തരണം ചെയ്ത് കഴിഞ്ഞു. ആരെല്ലാം സംഘത്തിലു് എന്നറിയാൻ ഞാൻ തിരിഞ്ഞുനോക്കി.
അയ്യോ... ഒരമളി പറ്റിയിരിക്കുന്നു. ഒരു സഹോദരി ഞങ്ങളുടെ കൂടെ പുറപ്പെട്ടിട്ടില്ല. അവരും ത്വയ്യ് ഗോത്രക്കാരായ മറ്റുള്ളവരും നാട്ടിൽ തന്നെ കുടുങ്ങിയിരിക്കുകയാണ്...
പക്ഷേ, എനിക്ക് മടങ്ങാൻ ഒരു നിർവ്വാഹവുമില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി ഞാനും കൂടെയുള്ളവരും ശാമിലേക്ക് യാത്ര തുടർന്നു. കൃസ്തീയ സുഹൃത്തുക്കളോടൊപ്പം അവിടെ കഴിഞ്ഞുകൂടി.
എന്റെ സഹോദരിക്ക് ഞാൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. മുഹമ്മദിന്റെ അശ്വഭടന്മാർ ഞങ്ങളുടെ നാട് കീഴ്പ്പെടുത്തുകയും എന്റെ സഹോദരിയടക്കം പലരെയും അറസ്റ്റ് ചെയ്ത് യസ്രിബിലേക്ക് കൊ് പോവുകയും ചെയ്ത വിവരം ശേഷം ഞാനറിഞ്ഞു പിടിക്കപ്പെട്ട സംഘം മദീനാ പള്ളിയുടെ വാതിൽക്കൽ നിൽക്കുകയാണ്. തത്സമയം നബി(സ്വ) അതുവഴി വന്നു. അപ്പോൾ എന്റെ സഹോദരി എഴുന്നേറ്റ് നിന്ന് പറഞ്ഞു:
"അല്ലാഹുവിന്റെ ദൂതരെ... എന്റെ പിതാവ് മരണമടഞ്ഞു. എന്റെ സംരക്ഷകൻ നാടുവിടുകയും ചെയ്തു. അത്കൊ അവിടുന്ന് കാരുണ്യം കാണിച്ചാലും.'
നബി(സ) ചോദിച്ചു: "ആരാണ് നിന്റെ സംരക്ഷകൻ....?'
അവൾ പറഞ്ഞു: “അദിയ്യുബ്നു ഹാതിം..."
നബി(സ്വ) പ്രതികരിച്ചു: “അല്ലാഹുവിന്റെ ദീനിൽ നിന്ന് ഓടിയകലുന്നവനാണവൻ...?" മറ്റൊന്നും പറയാതെ നബി(സ്വ) കടന്നു പോയി. പിറ്റേദിവസം അവർ അതുവഴി വന്ന സമയത്തും സഹോദരി അപ്രകാരം പറഞ്ഞെങ്കിലും നബി(സ്വ) അത് ശ്രദ്ധിച്ചില്ല. നബി (സ്വ)അടുത്ത ദിവസവും അവരുടെ അടുക്കലൂടെ വന്നു. ര ദിവസത്തെ ശ്രമം നിഷ്ഫലമായതിനാൽ നിരാശയായ അവൾ ഒന്നും മിയില്ല. തത്സമയം നബിയോട് കാര്യം പറയാൻ പിറകിൽ നിന്നൊരാൾ അവളെ ഉപദേശിച്ചു. അങ്ങനെ നബി(സ്വ)യെ സമീപിച്ച് അവൾ പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരെ... എന്റെ പിതാവ് മരിച്ചു പോയി... സംരക്ഷിക്കേവൻ നാടുകടക്കുകയും ചെയ്തു... അത്കൊ എന്നോട് കരുണ തോന്നിയാലും...'
നബി(സ്വ)യുടെ പ്രത്യുത്തരം: "ശരി... അങ്ങനെയാവട്ടെ....
അവൾ പറഞ്ഞു: "ശാമിലാണ് എന്റെ മറ്റ് കുടുംബക്കാർ ഇപ്പോഴുള്ളത്. അത്കൊ
അവരുടെയടുത്തേക്ക് പോകാൻ അനുവദിച്ചാലും...!
നബി(സ്വ)പറഞ്ഞു: "പോകാം... പക്ഷേ,... ധ്യതിപ്പെടാതിരിക്കുന്നതാണ് ഗുണം... നിന്നെ ശാമിലെത്തിക്കാൻ വിശ്വസ്തരായ ആളുകളെ ലഭിക്കുന്നത് വരെ കാത്തിരിക്കുക... ആളെ കിട്ടിയാൽ എന്നെ വിവരം അറിയിക്കുക....
നബി(സ്വ)സ്ഥലം വിട്ടപ്പോൾ അവൾ ചോദിച്ചു:
"ആരായിരുന്നു എന്നോട് കാര്യം പറയാൻ ആവശ്യപ്പെട്ട ആ വ്യക്തി?"
മറുപടി: "അത് അലിയ്യുബ്നു അബീത്വാലിബ്(റ)ആണ്.' അവൾ അൽപദിവസം കൂടി അവിടെ തന്നെ താമസിച്ചു. അതിനിടയിൽ തന്റെ നാട്ടിൽ നിന്ന് ശാമിലേക്ക് പോകുന്ന ഒരു സംഘം അതുവഴി വന്നു. അവർ വിശ്വസ്തരായിരുന്നു.
അവൾ നബി(സ്വ)യുടെയടുത്തു ചെന്നു പറഞ്ഞു:
"തിരുദൂതരെ...! എന്റെ നാട്ടുകാരായ ഒരു യാത്രാസംഘം ഇവിടെയെത്തിയിരിക്കുന്നു. അവരെ എനിക്ക് വിശ്വാസമാണ്...!"
നബി(സ്വ) എന്റെ സഹോദരിക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ, ഒരു ഒട്ടകം, യാത്രക്കാവശ്യമായ ചെലവുകൾ എല്ലാം നൽകി അവളെ യാത്രയയച്ചു.
അദിയ്യ് തുടരുന്നു: “മുഹമ്മദിന്റെ സൈന്യം എന്റെ സഹോദരിയെ പിടിച്ച ശേഷം അവളുടെ എല്ലാ വിവരങ്ങളും ഞങ്ങൾ അന്വേഷിക്കുന്നുായിരുന്നു. അവൾ തിരിച്ചു വരുന്നതും കാത്ത് ഞങ്ങളിരുന്നു. മുഹമ്മദിനോട് ഞാൻ കടുത്ത ശത്രുത കാണിച്ചിട്ടും എന്റെ സഹോദരിക്ക് അദ്ദേഹം ഇത്രയധികം കാരുണ്യം ചെയ്തുകൊടുത്തു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഒരു ദിവസം ഞാൻ കുടുംബവുമൊന്നിച്ചിരിക്കുകയായിരുന്നു. അപ്പോൾ ഒരു സ്ത്രീ ഒട്ടകത്തിൽ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നത് കു. ഞാൻ വിസ്മയത്തോടെ പറഞ്ഞു: "അതാ... അത് അവൾ തന്നെ, ഹാതിമിന്റെ പുത്രി...? എന്റെ സഹോദരി...!
വന്ന് കയറിയ ഉടൻ അവൾ കോപത്തോടെ പറഞ്ഞു:
"കുടുംബ ബന്ധം വിച്ഛേദിച്ച ദ്രോഹി...!! നിന്റെ മാതാവിന്ന് പിറന്നവളെ ഉപേക്ഷിച്ചല്ലേ നീ ഭാര്യയെയും മക്കളെയും കൂട്ടി സ്ഥലം വിട്ടത്...?!! "ഞാൻ പറഞ്ഞു:
“എന്റെ പൊന്നു സഹോദരി...! അങ്ങനെയൊന്നും പറയരുത്...!
ഞാൻ അവളെ പലതും പറഞ്ഞു സാന്ത്വനപ്പെടുത്തിക്കൊിരുന്നു. അങ്ങനെ അവസാനം അവൾ ശാന്തയായി. നടന്ന സംഭവങ്ങളെല്ലാം ഒന്നൊഴിയാതെ പറഞ്ഞുതന്നു. അപ്പോൾ ഞാൻ കേട്ടതെല്ലാം തീർത്തും ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു.
അതീവബുദ്ധിശാലിനിയായ അവളോട് ഞാൻ ചോദിച്ചു:
“അയാളെ കുറിച്ച് നിന്റെ അഭിപ്രായം എന്താണ്?'
അവൾ പറഞ്ഞു:
"എന്റെ അഭിപ്രായത്തിൽ നീ എത്രയും പെട്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെടുകയാണ് വേ ത്... കാരണം അദ്ദേഹം ഒരു പ്രവാചകനാണെങ്കിൽ എത്രനേരത്തെ അവരോട് ബന്ധപ്പെട്ടുവോ അത്രയും ശ്രേഷ്ടതക്ക് നീ അർഹനായിത്തീരും... ഇനി അദ്ദേഹം ഒരു രാജാവാണെങ്കിൽ നീ അവരുടെ മുമ്പിൽ നിന്ദ്യനാവുകയുമില്ല. കാരണം നീയും ത്വയ്യ് ഗോത്രത്തിന്റെ അധിപനായിരുന്നല്ലോ.'
അദിയ്യ് പറയുന്നു: ഞാൻ വൈകാതെ തന്നെ യാത്രയായി... സുരക്ഷിതത്വത്തിന് ഔദ്യോഗിക രേഖകളൊന്നുമില്ലാതെ യാത്ര... ഇത്രയും നിർഭയനായി പുറപ്പെടാൻ കാരണം നബി(സ്വ)യുടെ ഒരു വാക്കായിരുന്നു. അവിടുന്ന് പറഞ്ഞിരുന്നു.
"ഒരു ദിവസം അദിബ്നുഹാതിം എന്റെയടുത്ത് വിനയാന്വിതനായി എത്തും. ഞാൻ മദീനയിലെത്തി... അപ്പോൾ നബി(സ്വ)പള്ളിയിലു്. ഞാൻ നേരെ ചെന്ന്
അഭിവാദ്യങ്ങളർപ്പിച്ചു.
നബി(സ്വ) ചോദിച്ചു: “നിങ്ങളാരാണ്...?
ഞാൻ പറഞ്ഞു: "അദിയ്യുബ്നുഹാതിം."
ഇത് കേട്ട ഉടനെ അവിടുന്ന് എഴുന്നേറ്റ് എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊപോയി. വഴിമധ്യേ നിരാലംബയും അബലയുമായ ഒരു സ്ത്രീ നബി(സ്വ)യെ അഭിമുഖീകരിച്ചു. ഒരു പിഞ്ചുപൈതലും അവരുടെ കൂടെയു്. അവർ നബി(സ്വ)യോട് ചില ആവശ്യങ്ങൾ ഉണർത്തിച്ചു. അതെല്ലാം സശ്രദ്ധം കേട്ട ശേഷം നബി(സ്വ) എല്ലാറ്റിനും പരിഹാരമാക്കിക്കൊടുത്തു. ഇതെല്ലാം ക ഞാനെന്റെ മനസ്സിൽ പറഞ്ഞു:
"ഹേയ്... ഇതൊരു രാജാവല്ല എന്ന കാര്യം ഉറപ്പാണ്...
എന്റെ കൈ പിടിച്ച് അവർ വീം നടന്നു. ഞങ്ങൾ വീട്ടിലെത്തി... ഈത്തപ്പനയോല നിറച്ച് ഒരു തുകൽ ഷീറ്റ് വിരിച്ച് തന്നിട്ട് നബി(സ്വ) പറഞ്ഞു:
"ഇതിൽ ഇരിക്കൂ...
ഞാൻ ഇരിക്കാൻ മടിച്ചു.. ഞാൻ പറഞ്ഞു:
'അങ്ങ് ഇരിക്കുക....'
അവരുടെ മറുപടി: “അല്ല, താങ്കൾ ഇരിക്കൂ.
വീട്ടിലായിരുന്നില്ല.
ഞാൻ അനുസരിച്ചു. അവർ വെറും തറയിൽ ഇരുന്നു. കാരണം മറ്റൊന്ന് നിലത്ത് വിരിക്കാൻ ആ ഞാൻ ആത്മഗതം ചെയ്തു.
"ഇത് ഒരു ചക്രവർത്തിയുടെ സ്വഭാവമേ അല്ല...'
ശേഷം അവർ എന്നോട് ചോദിച്ചു:
"അദിയ്യുബ്നുഹാതിം, മതം നിഷിദ്ധമാക്കിയിട്ടും ജനങ്ങളുടെ സ്വത്തിന്റെ കാൽഭാഗം നിങ്ങൾ വസൂലാക്കിയിരുന്നില്ലേ..."
എന്റെ മറുപടി: 'അതെ, എടുത്തിരുന്നു.'
അങ്ങനെ അദ്ദേഹം ദൈവദൂതനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു: "ഭാവിയിൽ ഇസ്ലാമിലേക്ക് നാനാഭാഗത്ത് നിന്നും സമ്പത്ത് പ്രവഹിക്കുകയും സ്വത്തിന് ആവശ്യക്കാരില്ലാതെ വരികയും ചെയ്യും. അദിയ്യ്.... ഇസ്ലാം പുൽകുന്നതിന് താങ്കൾക്കുള്ള തടസ്സം മുസ്ലിംകളുടെ എണ്ണക്കുറവും ശത്രുക്കളുടെ ബാഹുല്യവുമായിരിക്കാം. എന്നാൽ ഇറാഖിലെ ഖാദിസിയ്യയിൽ നിന്ന് ഒട്ടകപ്പുറത്ത് ഏകാകിനിയായി ഒരു സ്ത്രീ കഅ്ബാ
മന്ദിരത്തിലെത്തി ആരാധനാകർമ്മങ്ങൾ നടത്തുന്ന സ്ഥിതി വിശേഷം സംജാതമാവും. അല്ലാഹുവല്ലാത്ത മറ്റൊരാളെയും ഭയക്കേ ചുറ്റുപാട് അന്നാകുകയില്ല.
അല്ലയോ അദിയ്യ്.... ഇസ്ലാമിൽ നിന്ന് താങ്കളെ പിന്തിരിപ്പിക്കുന്നത് ഒരു പക്ഷേ, രാജ്യഭരണം അവർക്കില്ലെന്ന തോന്നലായിരിക്കും. എന്നാൽ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. ഇറാഖിലെ ബാബിൽ നാട്ടിലെ ധവളക്കൊട്ടാരങ്ങൾ മുസ്ലിംകൾക്കു കീഴ്പ്പെട്ടുവെന്നും കിസ്റയുടെ (സീസർ) നിധിപേടകങ്ങൾ അവരുടെ കയ്യിലണിഞ്ഞുവെന്നും കേൾക്കാൻ അധികം കാത്തിരിക്കേി വരില്ല.
ഞാൻ ചോദിച്ചു: “കിസ്റയുടെ നിധിപേടകങ്ങൾ?
അവർ പറഞ്ഞു: "അതെ, കിസ്റയുടെ നിധികൾ തന്നെ.
അദിയ്യുബ്നുഹാതിം(റ) മുസ്ലിമായി ദീർഘകാലം ജീവിച്ചു.
അദ്ദേഹം പറയുമായിരുന്നു.
പിന്നീട് എനിക്കധികം ചിന്തിക്കേി വന്നില്ല. ഞാൻ സത്യവിശ്വാസിയായി മാറി.
"നബി(സ്വ) പറഞ്ഞ മൂന്നു കാര്യങ്ങളിൽ രണ്ണം പുലർന്നിരിക്കുന്നു. ഖാദിസിയ്യയിൽ നിന്ന് ഒരു സ്ത്രീ ഏകാകിനിയായി നിർഭയമായി കഅ്ബയിൽ പൂർണ്ണ സുരക്ഷിതത്വത്തോടെ എത്തിച്ചേർന്നത് ഞാൻ കിരിക്കുന്നു. കിസ്റയുടെ കൊട്ടാരവും നിധികളും പിടിച്ചെടുത്ത ആദ്യസൈന്യത്തിൽ ഈ വിനീതനും അംഗമായിരുന്നു. ഒരു കാര്യം കൂടി ഇനി ബാക്കിയു്. അല്ലാഹുവാണ് സത്യം, അതും പുലരുമെന്ന് എനിക്കുറപ്പ്.
പുലർന്ന് കാണാൻ ബാക്കിയുന്ന അദിയ്യ്(റ) പറഞ്ഞ ആ കാര്യം മഹാനായ ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ്(റ)വിന്റെ കാലത്ത് സാക്ഷാൽക്കരിക്കപ്പെട്ടു. മുസ്ലിംകൾ മുഴുവനും സമ്പന്നരായിത്തീർന്നു. ഖലീഫയുടെ പ്രതിനിധികൾ തെരുവോരങ്ങളിലൂടെ വിളിച്ചു ചോദിച്ചു നടന്നു. സകാതിന്റെ സ്വത്തു വാങ്ങാൻ അവകാശപ്പെട്ട ദരിദ്രർ വന്നു വാങ്ങിക്കൊള്ളുക. പക്ഷേ, ഒറ്റ മനുഷ്യനുമായിരുന്നില്ല. മഹാനായ നബി(സ്വ)യുടെ തിരുമൊഴി അങ്ങനെ അക്ഷരം പ്രതി പുലർന്നു. അദിയ്യുബ്നുഹാതിം(റ)വിന്റെ സാക്ഷിമൊഴിയും ഒട്ടും തെറ്റിയില്ല. അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ. ആമീൻ
Created at 2024-12-31 09:07:49