മരുന്നും മറുമരുന്നും

പനിയില്ലാത്തവർ പനിയുടെ മരുന്ന് കഴിക്കാൻ പാടുാ? ഇതെന്തു വിഡ്ഢിച്ചോദ്യമെന്നാകും നിങ്ങൾ കരുതുന്നത്. എന്നാൽ അത്തരമൊരു "വിഡ്ഢിത്തമാണ് ഹോമിയോപ്പതിയെന്ന ചികി ത്സാ സമ്പ്രദായത്തിന്റെ കുപിടുത്തത്തിലേക്ക് നയിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഹോമിയോപ്പതിയുടെ കഥ ക്രിസ്ത്യൻ ഫഡറിക് സാമുവൽ ഹനിമാനു എന്ന കഠിനാധ്വാനിയായ ശാസ്ത്രജ്ഞന്റെ വിജയകഥയാണ്.

സാമുവൽ ഹനിമാൻ 1755 ഏപ്രിൽ 10 ന് ജർമനിയിലെ മസ്സനിൽ ജനിച്ചു. ദാരിദ്ര്യവും രോഗങ്ങളും ഒരുമിച്ച് അക്രമിച്ചപ്പോൾ ഹനിമാന്റെ സ്കൂൾ പഠനം നിലച്ചു. ചില
കൈത്തൊഴിലുകൾ പഠിച്ചു. ജോലിക്ക് പോകുമ്പോഴും അദ്ദേഹം വായനക്ക് സമയം കത്തി. ശാസ്ത്ര ഗ്രന്ഥങ്ങളിലായിരുന്നു താത്പര്യം. മീസ്സൻ പട്ടണത്തിലെ പ്രസിദ്ധനായ ഒരു അധ്യാപകൻ ഹനിമാന്റെ ബുദ്ധിവൈഭവം മനസ്സിലാക്കി. അദ്ദേഹം ഹനിമാനെ പ്രോത്സാഹിപ്പിച്ചു. സ്വന്തം നിലയിൽ പഠിച്ച് പരീക്ഷയെഴുതി. 1779 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത് ഡോക്ടർ സാമുവൽ ഹനിമാനായി. വായനയും വിജ്ഞാന സമ്പാദനവും തുടർന്നുകൊയിരുന്നു.

ഒരു ദിവസം ഹനിമാൻ "ഔഷധഗുണപാഠം' എന്ന പുസ്തകം വായിക്കുകയായിരുന്നു. സിങ്കോണച്ചെടിയുടെ തൊലി മലമ്പനിക്കെതിരെയുള്ള സിദ്ധൗഷധമാണെന്ന് പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു. ഇത് വായിച്ചപ്പോൾ സിങ്കോണച്ചെടിയുടെ തൊലി അൽപം കഴിച്ചുനോക്കാമെന്ന് അദ്ദേഹത്തിനു തോന്നി. പ്രത്യേകിച്ച്കാ രണമൊന്നുമില്ല. വെറുതെ ഒരു തോന്നൽ പിന്നെ, ഒട്ടും അമാന്തിച്ചില്ല. സിങ്കോണത്തൊലി പൊടിച്ച് അകത്താക്കി. അടുത്ത ദിവസം ഹനിമാനിൽ മലമ്പനിയുടെ ലക്ഷണങ്ങൾ കുതുടങ്ങി. അദ്ദേഹം ചിന്തിച്ചു. ആരോഗ്യവാനായ താൻ മലമ്പനിക്കെതിരായ മരുന്ന് കഴിച്ചപ്പോൾ തനിക്ക് മലമ്പനി പിടിപെട്ടു. അപ്പോൾ മലമ്പനി രോഗിക്ക് അതിന്റെ തന്നെ അണുക്കൾ ഉപയോഗിച്ച് ചികിത്സിക്കാനാകില്ലേ? അദ്ദേഹം പരീക്ഷണങ്ങൾ തുടർന്നു. സ്വയം പരീക്ഷണ വസ്തുവായി. പല മരുന്നുകളും കഴിച്ചു നോക്കി. ഒടുവിൽ ഹനിമാൻ ഒരു നിഗമനത്തിൽ എത്തി. രോഗം ശമിപ്പിക്കാൻ രോഗലക്ഷണമു ാക്കുന്ന മരുന്ന് നൽകണം. സമാനം സമാനത്താൽ ഭേദമാക്കപ്പെടുന്നു.'
"സിമിലിയാ സിമിലിബസ് ക്യൂറേഞ്ചർ' എന്നത് ഒരു ലാറ്റിൻ ശൈലിയാണ്. സമം സമേന ശാന്തി എന്ന് മൊഴിമാറ്റം നടത്താം.

രോഗത്തെ അല്ല രോഗിയെയാണ് ചികിത്സിക്കേതെന്നും ആധുനിക അലോപ്പതി രോഗത്തോടൊപ്പം രോഗിയേയും നശിപ്പിക്കുമെന്നും ഹനിമാൻ വാദിച്ചു. മരുന്ന് നേർപ്പിക്കുന്നതിനനുസരിച്ച് വീര്യം കൂടുകയാണ് ചെയ്യുന്നത്. താൻ ആവിഷ്കരിച്ച് പുതിയ ചികിത്സാ പദ്ധതിയെ ഹനിമാൻ ഹോമിയോപ്പതി'യെന്നു വിളിച്ചു. 1810 ൽ അദ്ദേഹം എഴുതിയ "ഓർഗാനൺ' എന്ന ഗ്രന്ഥമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണമായി അംഗീകരിക്കപ്പെടുന്നത്.

ഹനിമാന്റെ ചികിത്സാ രീതിക്കെതിരെ ജർമനിയിലെ ഡോക്ടർമാർ കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടു. സ്കൂളിൽ പോകാത്ത മുറിവൈദ്യന്റെ വിഡ്ഢിത്തങ്ങളാണ് ഇതെന്ന് അവർ ആക്ഷേപിച്ചു. എതിർപ്പ് സഹിക്കവയ്യാതെ അദ്ദേഹത്തിന് ജർമനി വിടി വന്നു. 1821 ൽ പാരീസിലേക്ക് പലായനം ചെയ്തു. തന്റെ 88-ാം വയസ്സിൽ 1843 ൽ ക്രിസ്ത്യൻ ഫെഡറിക് സാമുവൽ ഹനിമാൻ നിര്യാതനായി. അദ്ദേഹത്തിന്റെ കാലശേഷം പല പ്രമുഖരും ഹോമിയോപ്പതിയിൽ ഗവേഷണങ്ങൾ നടത്തി. ഇന്ന് അലോപ്പതിക്ക് ബദൽ ചികിത്സാ പദ്ധതിയായി ഹോമിയോപ്പതി വളർന്നിട്ടു. പക്ഷേ, ഇപ്പോഴും ഈ ചികിത്സാരീതിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ തൊടുത്തുവിട്ടുകൊിരിക്കുന്നു.

Created at 2025-01-17 08:47:00

Add Comment *

Related Articles